മോസ്ക്കോ: അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ലോക മൂന്നാം റാങ്കുകാരായ ബെല്‍ജിയം ഗ്രൂപ്പ് ജി ജേതാക്കളായി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെല്‍ജിയം വിജയിച്ചുകയറിയത്്. 51-ാം മിനിറ്റില്‍ അഡ്നാന് ജനുസാജാണ് ഗോള്‍ നേടിയത്.1936 നു ശേഷം ഇതാദ്യമായാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെതിരെ വിജയം നേടുന്നത്്.
ഗ്രൂപ്പിലെ മൂന്ന്് മത്സരങ്ങളിലും വിജയിച്ചാണ് ബെല്‍ജിയം പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഒമ്പതു പോയിന്റോടെ ഒന്നാമതെത്തി. തോറ്റെങ്കിലും ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളില്‍ ആറു പോയിന്റോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീ- ക്വാര്‍ട്ടറിലെത്തി.പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ബെല്‍ജിയം ജൂലായ് രണ്ടിന് ഏഷ്യന്‍ ശക്തികളായ ജപ്പാനെയും ഇംഗ്ലണ്ട് ജൂലായ് മൂന്നിന് കൊളംബിയയേയും എതിരിടും.
നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നതിനാല്‍ ബെല്‍ജിയവും ഇംഗ്ലണ്ടും പ്രമുഖ കളിക്കാരെ പുറത്തിരുത്തിയാണ് അവസാന ഗ്രൂപ്പ്്് മത്സരത്തിനിറങ്ങിയത്. ആദ്യ പകുതിയില്‍ നല്ല നീക്കങ്ങളൊന്നും ഉണ്ടായില്ല. വിരസമായ ആദ്യ പകുതിക്കുശേഷമാണ് ബെല്‍ജിയത്തിന്റെ വിജയഗോള്‍ പിറന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ജാനുസാജ് നിര്‍ണായകമായ ഗോള്‍ കുറിച്ചത്. യൂറി ടില്മാന്ലിന്റെ പാസുമായി കുതിച്ച ജനുസാജ് ഇംഗ്ലീഷ് പ്രതിരോധനിരക്കാരെ മറികടന്ന് മികച്ചൊരു ഷോട്ടില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി.
കളിയവസാനിക്കാന്‍ 25 മിനിറ്റുള്ളപ്പോള്‍ ഇംഗ്ലണ്ടിന് സമനില നേടാന്‍ അവസരം കൈവന്നു. പക്ഷെ സ്ട്രൈക്കര്‍ റാഷ്ഫോര്‍ഡിന്റെ ഷോട്ട്് പുറത്തേയ്ക്ക് പോയി.
ഇംഗ്ലീഷ് കോച്ച് സൗത്ത്്ഗേറ്റ് ടീമില്‍ എട്ടു മാറ്റങ്ങള്‍ വരുത്തി. അതേസമയം ബെല്‍ജിയം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് ടുണീഷ്യയെ 5-2 ന് തകര്‍ത്ത ടീമിലെ തായിബൗട്ട് കോര്ട്ടിയോസിനെയും ഡെഡ്രിക്ക് ബോയാറ്റയേയും മാത്രമാണ് നിലനിര്‍ത്തിയത്.
ഈ ലോകകപ്പില്‍ പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളും ജയിച്ച് പ്രീ ക്വാര്ട്ടറിലെത്തുന്നു മൂന്നാമത്തെ ടീമാണ് ബെല്‍ജിയം. ഉറുഗ്വെയും ക്രൊയേഷ്യയുമാണ്് ഗ്രൂപ്പ് മത്സരങ്ങളെല്ലാം ജയിച്ച് നോക്കൗട്ടിലെത്തിയ മറ്റ് ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: