മോസ്ക്കോ: പിന്നില്‍ നിന്ന് പൊരുതിക്കയറിയ ടുണീഷ്യക്ക് നാല്‍പ്പത് വര്‍ഷത്തിനുള്ളില്‍ ലോകകപ്പില്‍ ആദ്യ ജയം. ഗ്രൂപ്പ്് ജിയിലെ അവസാന മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പനാമയെ പരാജയപ്പെടുത്തി.
അറുപത്തിയാറാം മിനിറ്റില്‍ ഖാസ്രിയാണ് ടുണീഷ്യയുടെ വിജയഗോള്‍ നേടിയത്. 33-ാം മിനിറ്റില്‍ മെറിയയുടെ സെല്‍ഫ് ഗോളില്‍ പിന്നാക്കം പോയ ടുണീഷ്യ 51-ാം മിനിറ്റില്‍ ബെന്‍ യൂസഫിന്റെ ഗോളില്‍ പനാമക്കൊപ്പം എത്തി. പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം വഹാബി ഖാസ്രി ഗോള്‍ നേടി ടുണീഷ്യക്ക് വിജയം സമ്മാനിച്ചു.
1978 ലെ ലോകകപ്പില്‍ മെക്സിക്കോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചശേഷം ഇതാദ്യമായാണ് ടുണീഷ്യ ലോകകപ്പില്‍ വിജയം നേടുന്നത്. ഈ വിജയത്തോടെ അവര്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തെത്തി. അതേസമയം മത്സരങ്ങളും തോറ്റ പനാമയ്ക്ക് പോയിന്റൊന്നുമില്ല. ടുണീഷ്യക്കും പനാമയ്ക്കും നാട്ടിലേക്ക് മടങ്ങാം.
കളിതുടങ്ങി അരമണിക്കൂറിനുശേഷം ടുണീഷ്യ സെല്‍ഫ് ഗോളടിച്ചതോടെ പനാമ ലോകകപ്പില്‍ കന്നി വിജയം നേടുമെന്ന് കരുതി. പക്ഷെ ശക്തമായി പൊരുതിയ ആഫ്രിക്കന്‍ ശക്തികള്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി വിജയത്തിലേക്ക് തരിച്ചുവന്നു.
33-ാം മിനിറ്റിലാണ് സെല്‍ഫ് ഗോള്‍ പിറന്നത്. ലൂയിസ് റോഡ്രിഗ്സ് ദൂരെ നിന്ന് തൊടുത്തുവിട്ട ഷോട്ട് ടുണീഷ്യയുടെ യാസിന് മെറിയയുടെ കാലില്‍ തട്ടി സ്വന്തം വലയില്‍ കയറി.ആദ്യ പകുയിതില് പനാമ 1-0ന് മുന്നിട്ടുനിന്നു.
ഒന്നാം പകുതിയില്‍ തകര്‍ന്നുപോയ ടുണീഷ്യ രണ്ടാം പകുതിയില്‍ മിന്നുന്ന പോരാട്ടം കാഴച്വെച്ചു. ആറാം മിനിറ്റില്‍ തന്നെ അവര്‍ ഗോള്‍ മടക്കി. പോസറ്റിനടുത്തുനിന്നുള്ള ബെന്‍ യൂസഫിന്റെ ഷോട്ടാണ് വലയില്‍ കയിറയത്. ഏറെ താമസിയായെ അവരുടെ വിജയഗോളും പിറന്നു. കൂട്ടായ ശ്രമമാണ് ഗോളിന് വഴിവെച്ചത്. വഹാബി ഖാസ്രി അനായാസം പന്ത് വലയിലാക്കി. അവസാന നിമിഷങ്ങളില്‍ പനാമ പൊരുതി നോക്കിയെങ്കിലും ഗോളടിക്കാന്‍ ആയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: