മോസ്ക്കോ: ഫെയര്‍ പ്ലേ നിയമത്തില്‍ സെനഗല്‍ പുറത്തായതോടെ റഷ്യന്‍ ലോകകപ്പില്‍ ആഫ്രിക്കന്‍ ശക്തികളുടെ പോരാട്ടം അവസാനിച്ചു. മുപ്പിത്താറു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ ടീമുകളുടെ സാന്നിദ്ധ്യം ഇല്ലാതെ പോകുന്നത്.
ആഫ്രിക്കന്‍ താരങ്ങളായ മുഹമ്മദ് സലയ്ക്കും സാദിയോ മാനെയ്ക്കും റഷ്യന്‍ ലോകകപ്പ് ദുരന്തമായി. സ്വന്തം ടീമുകളെ ഇവര്‍ക്ക് നോക്കൗട്ടിലേക്ക് കടത്തിവിടാനായില്ല. സലയുടെ ടീമായ ഈജിപ്ത്ത് ഗ്രൂപ്പിലെ ഒറ്റ മത്സരങ്ങളും ജയിക്കാതെയാണ് ലോകകപ്പില്‍ നിന്ന് പുറത്തായത്.
സാദിയോ മാനെയുടെ സെനഗല്‍ ആഫ്രിക്കയുടെ അവസാന പ്രതീക്ഷയായിരുന്നു. അവസാന മത്സരത്തില്‍ കൊളംബിയയോട് തോറ്റതോടെ അവരും പുറത്തായി.
ഈജിപ്ത്, മൊറോക്കോ, നൈജീരിയ, ടുണീഷ്യ, സെനഗല്‍ എന്നീ ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ ആഫ്രിക്കയെ പ്രതിനിധാനം ചെയ്യാനെത്തിയത്.
ആഫ്രിക്കന്‍ ടീമുകള്‍ക്ക് ലോകകപ്പ്് വമ്പന്‍ തിരിച്ചടിയായെന്ന് ഐവറികോസ്റ്റിനായി മൂന്ന് തവണ ലോകകപ്പ്് കളിച്ച ദീദര്‍ ഡ്രാഗ്ബ പറഞ്ഞു. മികച്ച രീതിയില്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചാലേ ആഫ്രിക്കന്‍ ടീമുകള്‍ക്ക് യൂറോപ്യന്‍ ടീമുകള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാനാകൂ.
ഈജിപ്ത്, മൊറോക്കോ,ടുണീഷ്യ ടീമുകള്‍ അവസാന ഗ്രൂപ്പ്് മത്സരത്തിന് മുമ്പേ ലോകകപ്പില്‍ നിന്ന് പുറത്തായി. നൈജീരിയ അവസാന മത്സരത്തില്‍ അര്‍ജന്റീനയോട് തോറ്റതോടെയാണ് പുറത്തായത്. സെനഗല്‍ അവസാന മത്സരത്തില്‍ കൊളംബിയയോട് തോറ്റെങ്കിലും പോയിന്റ് നിലയിലും ഗോള്‍ ശാരാശരിയിലും അവര്‍ ജപ്പാനൊപ്പം എത്തി. എന്നാല്‍ ഫെയര്‍പ്ലേ നിയമത്തിന്റെ പിന്‍ബലത്തില്‍ ജപ്പാന് സെനഗലിനെ പിന്തള്ളി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ഇതിന് മുമ്പ് 1982 ലെ ലോകകപ്പിലാണ് ആഫ്രിക്കന്‍ ശക്തികളുടെ മോശം പ്രകടനം കണ്ടത്. അന്നും ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആദ്യ റൗണ്ടില്‍ തന്നെ അടി തെറ്റിവീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: