കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ പാതിരിമാര്ക്കെതിരെയുള്ള പീഡനക്കേസില്‍ പരാതിക്കാരന്റെ മൊഴിയെടുത്തു. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
വൈദികര്‍ക്കെതിരായ തെളിവുകളുടെ അസ്സല് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മാത്രമേ ഹാജരാക്കൂവെന്ന് യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കിയിരുന്നു. ഇത് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ മൊഴിയെടുക്കല്‍ നടക്കുന്നത്.
പാതിരിമാര്‍ക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് സംസ്ഥാന പോലീസ്മേധാവിക്ക്നല്കിയ കത്ത് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ്അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
കുമ്പസാര രഹസ്യം ചോര്‍ത്തി വിവാഹിതയായ യുവതിയെ അഞ്ചു പാതിരിമാര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ്ആക്ഷേപം. സഭാതലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പാതിരിമാരെ ചുമതലയില്‍നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: