കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ ആദായ നികുതി വകുപ്പ് നടപടിയുമായി മുന്നോട്ട്. ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ഭൂമി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചോ എന്നതിനെക്കുറിച്ചും അന്വേഷിക്കും. കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാരും ഭൂമി വിറ്റവരും പറയുന്ന കണക്കുകളില്‍ വ്യത്യാസമുണ്ട്. ഇതെല്ലാം അന്വേഷിക്കുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റെയ്ഡില്‍ ലഭിച്ച വിവരങ്ങള്‍ വിശദമായി പഠിച്ച ശേഷം അന്വേഷണം സഭാതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഭൂമി വില്‍പ്പന നടത്തിയ കോതമംഗലം മലയിന്‍കീഴ് ഇലഞ്ഞിക്കല്‍ ജോസ് കുര്യന്, ജോസ് കുര്യന്റെ സഹായി ദിലീപ്, ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: