കൊച്ചി: ഗോ സംരക്ഷണത്തിന്റെ പേരില്‍ കൊട്ടാരക്കരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാംസക്കച്ചവടക്കാരായ രണ്ടു മര്‍ദ്ദിച്ച് അവശരാക്കി എന്ന വാര്‍ത്ത പൊളിഞ്ഞതോടെ ചാനലുകാര് വാര്‍ത്ത മുക്കി. വ്യാജവാർത്തയുടെ പിന്നാമ്പുറക്കഥ പത്രപ്രവർത്തകൻ എം.എസ്. സനിൽ ഫേസ്ബുക്കിലെഴുതിയതോടെയണിത്.
എം.എസ് സനില്‍കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
അങ്ങനെ അവസാനം അവർ അത് ചെയ്തു. ആർഎസ്എസിനെക്കുറിച്ച് എഴുതിയ വാർത്ത മുക്കി. കൊട്ടാരക്കരയിൽ നാൽക്കാലികളെ കൊണ്ടുപോയ വാഹനം ആക്രമിച്ചു പശു സംരക്ഷകരായ ആർഎസ്എസുകാർ രണ്ടു പേരെ ഗുരുതരമായി പരിക്കേൽപ്പിച്ചു എന്നായിരുന്നു ന്യൂസ് 18 ചാനലിന്റെ കൊല്ലം റിപ്പോർട്ടർ ഫെയ്സ് ബുക്കിൽ എഴുതിയതും ചാനലിൽ വാർത്ത ആക്കിയതും. എന്നാൽ ഇത് വ്യാജ വാർത്ത ആണെന്ന് തെളിഞ്ഞു.
ഇടതു മാധ്യമ പ്രവർത്തകനായ പോസ്റ്റ് മുതലാളി ഇപ്പോൾ വാർത്ത മുക്കി. വാർത്ത ന്യൂസ് 18 ചാനലും വെണ്ടയ്ക്ക വലിപ്പത്തിൽ എഴുതിക്കാണിച്ച് ആഘോഷിച്ചിരുന്നു. അതിൽ അത്ഭുതമില്ല. ജോൺ ബ്രിട്ടാസിന്റെ അടുക്കളവാതിലിൽ വാ പൊത്തി നിൽക്കുന്ന മേലാളനുള്ള ചാനലാണ് ന്യൂസ് 18. ചാനലിന്റെ ഫെയ്സ് ബുക്ക് പേജിലും ആർഎസ്എസ് ആക്രമണ വാർത്ത മുഴുപ്പോടെ കൊടുത്തിരുന്നു. അതും ഇപ്പോൾ കാണാനില്ല.
എകെജി സെന്ററിന്റെ പടിക്കൽ കെട്ടി പുല്ലും വെള്ളവും കൊടുത്തു വളർത്തുന്ന വികല മാധ്യമ പശുക്കളുടെ കാൽ നക്കലിനു ഇതിലും വലിയ ഒരുദാഹരണമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: