ലൈംഗിക പീഡനങ്ങള്‍ മാത്രമല്ല കോടികളുടെ സ്വത്തു വിവാദവും കത്തോലിക്കാ സഭയെ പലപ്പോഴും നാണം കെടുത്തി. അങ്കമാലി സഭയെ വിശ്വസിക്കുന്നവരെ വഞ്ചിക്കുന്ന സമീപനമാണ് പുരോഹിതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടും തെളിയിച്ചു. അതിരൂപതയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ ഭൂമി ഇടപാടിന് നേതൃത്വം നല്‍കിയത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയായിരുന്നു.
27 കോടി രൂപ സഭയ്ക്ക് കിട്ടേണ്ട ഭൂമി വില്‍പ്പനയിലൂടെ ലഭിച്ചത് ഒന്പതുകോടി മാത്രമായിരുന്നു. ഭൂമി വില്‍പ്പനയില്‍ വീഴ്ച വരുത്തിയ കര്‍ദ്ദിനാളിനെതിരെ പുരോഹിതരും വിശ്വാസികളും രംഗത്ത് വന്നു. പ്രതിഷേധം ശക്തമായതോടെ വത്തിക്കാന്‍ ഇടപെട്ട് ആലഞ്ചേരിയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു. ഭരണകാര്യങ്ങള്‍ക്കായി അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററെയും മാര്‍പ്പാപ്പ നിയോഗിച്ചു. ഭൂമി ഇടപാടിലൂടെയുണ്ടായ നഷ്ടം ആലഞ്ചേരി തന്നെ നികത്തണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ ഇപ്പോഴും രംഗത്തുണ്ട്.
ഓര്‍ത്തഡോക്സ് സഭയും കുരുക്കില്‍
പത്തനംതിട്ട: സഭാ തര്‍ക്കങ്ങള്‍ക്കപ്പുറത്ത് വലിയ വിവാദങ്ങളിലൊന്നും ചെന്നുപെടാത്ത ഓര്ത്തഡോക്സ്സഭയും ഇപ്പോള്‍ കുരുക്കിലായി. കുമ്പസാര രഹസ്യത്തിന്റെ മറവില്‍ അഞ്ച് വികാരിമാര്‍ വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്താണ് വിവാദധായത്.
തന്റെ ഭാര്യയെ പാതിരിമാര്‍ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയുമായി ഭര്‍ത്താവ് ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തെ സമീപിച്ചിരുന്നു. അധികൃതര്‍ ഇത് മുക്കി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായി. അപ്പോഴാണണ് സഭ ഇടപെട്ടത്. സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെങ്കിലും ക്രൈം ബ്രാഞ്ച് തന്നെ അന്വേഷിക്കുമെന്നാണ് സൂചന. സംഭവം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുകയും കമ്മീഷന് സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: