ന്യൂദല്‍ഹി: മുത്തലാഖ് നിരോധനത്തിലെന്ന പോലെ ‘നിക്കാഹ് ഹലാല’ യും ബഹുഭാര്യാത്വവും നിയമവിരുദ്ധമാക്കാനുള്ള മുസ്ലീം സ്ത്രീകളുടെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. തീര്‍ത്തും സ്ത്രീവിരുദ്ധമായ ഈ രണ്ട് ആചാരങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച മുസ്ലിം വനിതാ സംഘടനകള്‍ക്കാണ് കേന്ദ്രത്തിന്റെ പിന്തുണ.
മൊഴിചൊല്ലപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്ക് മുന്‍ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ മറ്റൊരാളെ വിവാഹം കഴിച്ച ശേഷം വീണ്ടും വിവാഹ മോചനം തേടണം. അതല്ലെങ്കില്‍ വിധവയാകണം. ഇതാണ് ‘നിക്കാഹ് ഹലാല’ എന്ന ആചാരം. പരാതി പരിഗണിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച സുപ്രീം കോടതി ഇക്കാര്യത്തില്‍ കേന്ദ്രത്തിനും നിയമമന്ത്രാലയത്തിനും നോട്ടീസയച്ചിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണമറിയിക്കാനാണ് കേന്ദ്രത്തോട് സുപ്രീംകോടതിയുടെ നിര്‍ദേശം. പരാതിക്കാര്‍ക്ക് ഒപ്പം നിയമപോരാട്ടത്തില്‍ പങ്കുചേരുന്നതായി ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന് (ബിഎംഎംഎ) അറിയിച്ചിട്ടുണ്ട്. മുത്തലാഖിനെതിരെ കോടതിയെ സമീപിച്ച് നിയമപോരാട്ടം നടത്തിയത് ബിഎംഎംഎ ആയിരുന്നു.
‘ബഹുഭാര്യത്വം നിയമവിരുദ്ധവും ഹലാല കുറ്റകൃത്യവുമായി പ്രഖ്യാപിക്കണം. ബഹുഭാര്യത്വം ഖുറാന് അനുവദിക്കുന്നില്ല. കുടുംബവും വിവാഹവുമായി ബന്ധപ്പെട്ട ശരിഅത്ത് നിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമായി ഏകീരിച്ച് സമഗ്രമായൊരു നിയമനിര്‍മ്മാണമാണ് ്വേണ്ടത് . ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കുള്ള നിയമപരിരക്ഷയാണ് ഞങ്ങളും ആവശ്യപ്പെടുന്നത്.’ ബിഎംഎംഎ പ്രവര്‍ത്തക സക്കിയ സോമന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: