മുംബൈ: മുംബൈയിലെ ഘാട്ട്കോപ്പറില്‍ തകര്‍ന്ന ചാര്‍ട്ടേഡ് വിമാനത്തിന് ഏഴുകോടി രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയിലാണ് വിമാനം ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്. നാലുനാള്‍ മുമ്പുണ്ടായ അപകടത്തില്‍ വൈമാനികനുള്പ്പെടെ അഞ്ചു പേര് മരിച്ചിരുന്നു.
ഇന്‍ഷ്വറന്‍സ് നല്‍കുന്നതിനുള്ള നിയമവശങ്ങള്‍ പരിശോധിക്കാന്‍ നിയമവിദഗ്ധരെ കമ്പനി നിയോഗിച്ചിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. വ്യോമഗതാഗതയോഗ്യമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് വിമാനം സര്‍വ്വീസ് നടത്തിയതെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്.
അതേസമയം വിമാനത്തിന് കാലപ്പഴക്കമേറെയുണ്ട്. ഇന്‍ഷ്വറന്‍സ് വിദഗ്ധരുടെ അഭിപ്രായപ്രകാരം 12 സീറ്റുകളുള്ള വിമാനത്തിന് ഏഴുകോടി രൂപ തീരെ ചെറിയ തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: