ഓസ്ളോ: സ്പോര്‍ട്സ് മേഖലയിലെ ഉത്തേജകമരുന്നുകളുടെ വ്യാപകമായ ഉപയോഗത്തിനെതിരെ ഒസ്ലോവില്‍ ആഗോള ഉച്ചകോടി. ജീവനകല ആചാര്യന് ശ്രീശ്രീരവിശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി .
ഉത്തേജക മരുന്നുകള്‍ക്ക് എതിരെ കരുതല്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു.ജയിക്കുമ്പോള്‍ സന്തോഷിക്കുകയും തോല്‍ക്കുമ്പോള്‍ ദുഃഖിക്കുകയും ചെയ്യുന്നതല്ല സ്പോര്‍ട്സ്. ആദ്യമായി പന്ത് ചവിട്ടാന്‍ തുടങ്ങുമ്പോള്‍ തന്നെ നാം ആനന്ദിക്കുന്നു.ആളുകളും ആനന്ദിക്കുന്നു.ഇതാണ് സ്പോര്‍ട്സില്‍ വേണ്ട മനോഭാവം. ഇന്ന് സ്പോട്സ് കളിക്കുന്നത് യുദ്ധംപോലെയാണ് .അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ഫുട്ബോളിന്റെയും ശീതകാല ഒളിമ്പിക്സിന്റെയും പശ്ചാത്തലത്തില്‍ ഉത്തേജകമരുന്നുകളുടെ ഉപയോഗം തടയുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തേണ്ട സമയമാണിതെന്നും ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്മാര് , നയതന്ത്രപ്രധിനിധികള് , തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 250 ലേറെ പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: