മോസ്ക്കോ: മുന്‍ ചാമ്പ്യന്മാരായ സ്പെയിന് ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ന് ആതിേഥയരായ റഷ്യയെ നേരിടും. ലുഷ്നികി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കളി. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് സ്പെയിന് നോക്കൗട്ടില്‍ എത്തിയത്. അതേസമയം റഷ്യ ഗ്രൂപ്പ് എയില്‍ ഉറുഗ്വെയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.
താരസാന്നിധ്യത്തില്‍ സ്പെയിനിന് മുന്നില്‍ അത്ര കരുത്തരൊന്നുമല്ല റഷ്യ. എന്നാല്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ തോല്ക്കാന് മനസ്സില്ലാതെ പോരാടാനുള്ള കരുത്ത് അവരെ സ്പെയിനില്‍ നിന്ന് വ്യത്യസ്തരാക്കുന്നു. ്വഗ്രൂപ്പ് മത്സരത്തില്‍ രണ്ട് ജയവും ഒരു തോല്‍വിയുമടക്കം 6 പോയിന്റാണ് റഷ്യക്ക് സ്വന്തമായത്. സൗദി അറേബ്യയെയും ഈജിപ്തിനെയും തകര്‍ത്ത അവര്‍ ഉറുഗ്വെയോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോറ്റത്. സൗദി അറേബ്യക്കെതിരെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കും ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കുമാണ് റഷ്യ തകര്‍ത്തത്. മറുവശത്ത് സ്പെയിന് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഗ്രൂപ്പ് ബിയില്‍ മൂന്ന് കളികളില്‍ നിന്ന് ഒരു വിജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റുമായാണ് പോര്‍ച്ചുഗലിനെ പിന്തള്ളിയാണ് സ്പെയിന് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. പോര്ച്ചുഗലനെതിരെ 3-3ന് സമനില പാലിച്ച് തുടങ്ങിയ സ്പെയിന് രണ്ടാം കളിയില്‍ ഇറാനെ 1-0ന് തോല്‍പ്പിച്ചു. അവസാന മത്സരത്തില്‍ മൊറോക്കോയോട് 2-2നും സമനില പിടിച്ചു.
4-2-3-1 ശൈലിയില്‍ ഡീഗോ കോസ്റ്റയെ ഏക സ്ട്രൈക്കറാക്കിയായിരിക്കും സ്പെയിന് കളത്തിലെത്തുക. മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളടിച്ച് മികച്ച ഫോമിലാണ് കോസ്റ്റ. കോസ്റ്റക്ക് പിന്നില്‍ ആന്ദ്രെ ഇനിയേസ്റ്റ സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും ഇസ്കോയും ഡേവിഡ് സില്‍വയും ഇടത്തും വലത്തുമായി ഇടംനേടും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി തിയാഗോയും ബുസ്കറ്റ്സും എത്തുമ്പോള്‍ പ്രതിരോധത്തിന് കരുത്തുനല്കുന്നത് സെര്‍ജിയോ റാമോസും കാര്‍വാജലും പിക്വെയും ജോര്‍ഡി ആല്ബയുമടങ്ങുന്ന താരനിര. ഗ്രൂപ്പ് മത്സരങ്ങളില്‍ ആറ് ഗോള്‍ അടിച്ചപ്പോള്‍ അഞ്ചെണ്ണം വഴങ്ങി.
മുന്‍ മത്സരങ്ങളിലെന്നപോലെ റഷ്യയും 4-2-3-1 ശൈലിയിലായിരിക്കും കളത്തിലെത്തുക. സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന പതിനായിരക്കണക്കിന് ആരാധകരുടെ ആര്‍പ്പുവിളി റഷ്യക്ക് മാനസികമായ സമ്മര്ദ്ദമേകാനും ഇടയുണ്ട്. ഉറുഗ്വെക്കെതിരായ മത്സരത്തില്‍ പ്രതിരോധനിരയിലെ കരുത്തന് സെര്‍ജി സ്മോള്‍നികോവ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് റഷ്യക്ക് തിരിച്ചടിയാവും. സ്മോള്നികോവിന് സ്പെയിനിനെതിരായ നിര്‍ണായക മത്സരത്തില്‍ കളിക്കാനാവില്ല. എന്നാലും മികച്ച താരനിരയാണുള്ളത്. ഡീഗോ കോസ്റ്റ, ഇസ്കോ, ഇനിയേസ്റ്റ ത്രയത്തെ പിടിച്ചുകെട്ടാന്‍ റഷ്യന്‍ പ്രതിരോധത്തിന് കഴിഞ്ഞാല്‍ പ്രതീക്ഷകള്‍ക്ക് ജീവന് വെക്കും. ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്ന് ഗോളടിച്ച ചെറിഷേവും രണ്ടെണ്ണം നേടിയ സ്യുബയുമാണ് ആക്രമണത്തിലെ അവരുടെ കുന്തമുന. ഇവരെ തടഞ്ഞുനിര്‍ത്തുക എന്നതാണ് റാമോസിന്റെയും കൂട്ടരുടെയും വെല്ലുവിളി.
എന്നാല്‍ കണക്കുകളിലെ കളിയില്‍ മുന്‍തൂക്കം സ്പെയിനിനാണ്. ഇരു ടീമുകളും മുന്‍പ് ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ നാലെണ്ണത്തിലും സ്പാനിഷ് പടയ്ക്കായിരുന്നു ജയം. രണ്ടെണ്ണം സമനിലയിലും. റഷ്യക്ക് നാളിതുവരെ സ്പെയിനിനെ തോല്‍പ്പിക്കാനായിട്ടില്ല. ആ ചരിത്രം തിരുത്താനാവും റഷ്യ ഇറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: