കണ്ണൂര്‍: വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായ സംഭവത്തില്‍ യുവാവ് ഡിവൈഎസ്പിക്ക് പരാതി നല്കി. നാറാത്ത് സ്വദേശി ഷെഫീഖാണ് കണ്ണൂര്‍ ഡിവൈസ്പിക്ക് പരാതി നല്‍കിയത്. അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഷെഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഷെഫീഖിനെ റിമാന്റ് ചെയ്തു. ഷെഫീഖിനൊപ്പം മണല്‍ കടത്താനുപയോഗിച്ച പിക്ക് അപ് വാനും കസ്റ്റഡിയിലെടുത്തു. ഷെഫീഖിനെ റിമാന്റില്‍ കഴിയുന്ന സമയത്താണ് പോലീസ് വീട്ടിലെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തത്.
കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ഷഫീഖ് പോലീസ് സ്റ്റേഷനിലെത്തി ബൈക്ക് തിരികെ നല്കാന് ആവശ്യപ്പെട്ടെങ്കിലും പോലീസ് തയ്യാറായില്ല. പിന്നീട് സിഐയെ നേരിട്ട് കണ്ടെങ്കിലും പിന്നീട് വരാനാവശ്യപ്പെട്ട് തിരിച്ചയക്കുകയായിരുന്നു. ആ സമയത്ത് ബൈക്ക് സ്റ്റേഷന് മുറ്റത്തുണ്ടായിരുന്നുവെന്നാണ് ഷെഫീഖ് നല്കുന്ന വിശദീകരണം. എന്നാല്‍ ഏതാനും ദിവസം കഴിഞ്ഞ് സ്റ്റേഷനിലെത്തിയപ്പോള്‍ ബൈക്ക് കാണാതാവുകയായിരുന്നു. പിന്നീട് നിരവധി തവണ സ്റ്റേഷനിലെത്തിയെങ്കിലും കൃത്യമായ വിശദീകരണം നല്കാന് പോലീസ് തയ്യാറായില്ല.
ഒന്നരലക്ഷം രൂപ വരുന്ന ബൈക്കാണ് നഷ്ടപ്പെട്ടതെന്ന് ഷഫീഖ് പറയുന്നു. കേസുമായി യാതൊരു വിധ ബന്ധവുമില്ലായെന്ന് ഉറപ്പുണ്ടായിട്ടാണ് പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തത്. മണല്‍ കടത്താനപയോഗിച്ച പിക്ക് അപ്പ് വാന്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലുണ്ട്. എന്നാല്‍ കേസുമായി ഒരു ബന്ധവുമില്ലാത്ത ബൈക്ക് നഷ്ടമായത് ദുരൂഹമാണെന്നാണ് ഷഫീഖ് പറയുന്നത്. ബൈക്ക് എത്രയും വേഗം കണ്ടെത്തിയില്ലെങ്കില്‍ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: