മോസ്കോ: യുറുഗ്വയ്ക്കെതിരെ 2-1ന്റെ തോല്‍വി ഏറ്റുവാങ്ങി റൊണോള്‍ഡോയും സംഘവും റഷ്യന്‍ ലോകകപ്പിന്റെ പടിയിറങ്ങി. കവാനിയുടെ ഇരട്ട ഗോളുകളാണ് പോര്‍ച്ചുഗലിന് തോല്‍വി സമ്മാനിച്ചത്. 7, 62 മിനിറ്റുകളിലായിരുന്നു കവാനിയുടെ ഷോട്ടുകൾ പോർച്ചുഗലിന്റെ വല കുലുക്കിയത്.
55-ാം മിനിറ്റില്‍ പെപ്പെ പോര്‍ച്ചുഗലിനായി ആശ്വാസ ഗോള്‍ നേടി. യുറൂഗ്വേ തീര്‍ത്ത പ്രതിരോധത്തെ ഭേദിക്കാന്‍ റൊണാള്‍ഡോയ്ക്കും സംഘത്തിനുമായില്ല. അത്രയ്ക്കും പഴുതടച്ചായിരുന്നു യുറുഗ്വേയുടെ പ്രതിരോധ നിര. ഒടുവില്‍ 62-ാം മിനിറ്റില്‍ കവാനി യുറുഗ്വേയ്ക്കായി വിജയഗോള്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: