ചെന്നൈ: സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപവത്കരിച്ച കാവേരി വാട്ടര്‍ മാനേജ്മെൻ്റ് അതോറിറ്റിയുടെ ആദ്യയോഗം ജൂലൈ രണ്ടിന് ദല്‍ഹിയില്‍ നടക്കും. അതോറിറ്റി ചെയര്‍മാനായി നിയമിക്കപ്പെട്ട സെന്‍ട്രല്‍ വാട്ടര്‍ കമിഷന് ചെയര്മാന് എസ്. മസൂദ് ഹുസൈന് അധ്യക്ഷത വഹിക്കും.
അതോറിറ്റിയുടെ കീഴിലുള്ള കാവേരി വാട്ടര്‍ റെഗുലേഷന് കമ്മിറ്റിയാണ് ജലവിതരണത്തിന്റെ ചുമതല വഹിക്കുക. കമ്മിറ്റിയുടെ ചെയര്‍മാനായി സെന്‍ട്രല്‍ വാട്ടര്‍ കമിഷന് ഇറിഗേഷന്‍ മാനേജ്മെൻ്റ് ഒാര്ഗനൈസേഷന് ചീഫ് എന്‍ജിനീയര്‍ നവീന്‍കുമാറിനെ നിയമിച്ചിട്ടുണ്ട്.
വര്‍ഷംതോറും തമിഴ്നാടിന് 177.25 ടി.എം.സി ജലം ലഭ്യമാക്കണമെന്നാണ് ട്രൈബ്യൂണല്‍ വിധി. തമിഴ്നാടിനെ പ്രതിനിധീകരിച്ച് പൊതുമരാമത്ത് സെക്രട്ടറി എസ്.കെ. പ്രഭാകര്‍, സെന്തില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: