ന്യൂദല്‍ഹി: ജിഎസ്ടിയുടെ ഗുണഗണങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് വളര്‍ച്ചയും സുതാര്യതയും ജി.എസ്.ടി കൊണ്ടുവന്നെന്ന് മോദി പറഞ്ഞു. സഹകരണ ഫെഡറലിസത്തിന്റെ ഉദാഹരണമാണ് ജി.എസ്.ടിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ജി.എസ്.ടി പോസിറ്റിവായ മാറ്റമാണ് കൊണ്ടുവന്നത്. സഹകരണ ഫെഡറലിസത്തിന്റെ ഉത്തമ ഉദാഹരണമാണിത്. രാജ്യത്ത് ‘ഇന്‍സ്പെക്ടര്‍ രാജി’ന് അന്ത്യം കുറിച്ചത് ജി.എസ്.ടിയിലൂടെയാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനും ജി.എസ്.ടി സഹായിച്ചു. ചെറുകിട, ഇടത്തര വ്യാപാരികള്‍ക്കും ജി.എസ്.ടി ഗുണമായി മാറി – മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: