ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ പൗരി ഗഢ്വാള് ജില്ലയില്‍ ഗ്വീന്‍ ഗ്രാമത്തിനു സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞ് 48 പേര് മരിച്ചു. ഭോനില് നിന്ന് രാംനഗറിലേക്ക് പോകുയായിരുന്നു ബസ്. നൈനിദന്ദ ബ്ലോക്കിലെ പിപാലി ഭോന്‍ റോഡിലാണ് അപകടമുണ്ടായത്. നാല്പത്തിയഞ്ചു പേര് സംഭവസ്ഥലത്ത് മരിച്ചു. അമ്പതു യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.
ദേശീയ ദുരന്ത നിവാരണ സേനയും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അപകടകാരണം വ്യക്തമല്ല. ബസ്സില്‍ തിങ്ങിനിറഞ്ഞ് യാത്രക്കാരുണ്ടായിരുന്നെന്ന് പൗരി എസ്പി ജഗത് റാം ജോഷി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവരെ ആവശ്യമെങ്കില്‍ ഡെറാഡൂണിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: