ന്യൂദല്‍ഹി: ജിഎസ്ടി വാര്‍ഷികാഘോഷം വിപുലമാക്കി കേന്ദ്രം. ജിഎസ്ടി നിലവില്‍ വന്നിട്ട് ഒരു വര്‍ഷം തികയുന്ന ഇന്ന് കേന്ദ്രസർക്കാർ വിപുലമായ പരിപാടികളാണ് ഒരുക്കിയത്.
ജിഎസ്ടി സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാരമെന്നാണ് കേന്ദ്ര സര്‍ക്കാർ വ്യക്തമാക്കി. ആഘോഷത്തോട് അനുബന്ധിച്ച് ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ശിവപ്രതാപ് ശുക്ല എന്നിവര്‍ പങ്കെടുക്കും.
ഒരു രാജ്യം, ഒരു നികുതി, ഒരു മാര്‍ക്കറ്റ് എന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി സര്‍ക്കാര്‍ നടപ്പാക്കിയത്. ഒരു ബില്ല് കൊണ്ട് രാജ്യത്ത് മുഴുവന്‍ ചരക്ക് നീക്കത്തിന് സാധ്യതയുറപ്പാക്കുന്നുണ്ടെന്നും ധനകാര്യമന്ത്രാലയം പ്രതികരിച്ചു. ജിഎസ്ടി നിലവില്‍ വന്നിട്ട് ഒരു വര്‍ഷം തികയുന്ന ഇന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹിയില്‍ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 2017 ജൂണ്‍ 30ന് അര്‍ധരാത്രിയിലാണ് രാജ്യം ജിഎസ്ടിയിലേക്ക് മാറിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജിഎസ്ടിയുടെ നേട്ടത്തെക്കുറിച്ച് വാചലനായി. രാജ്യത്ത് വളര്‍ച്ചയും സുതാര്യതയും ജി.എസ്.ടി കൊണ്ടുവന്നെന്ന് മോദി പറഞ്ഞു. സഹകരണ ഫെഡറലിസത്തിന്റെ ഉദാഹരണമാണ് ജി.എസ്.ടിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ജി.എസ്.ടി പോസിറ്റിവായ മാറ്റമാണ് കൊണ്ടുവന്നത്. സഹകരണ ഫെഡറലിസത്തിന്റെ ഉത്തമ ഉദാഹരണമാണിത്. രാജ്യത്ത് ‘ഇന്‍സ്പെക്ടര്‍ രാജി’ന് അന്ത്യം കുറിച്ചത് ജി.എസ്.ടിയിലൂടെയാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനും ജി.എസ്.ടി സഹായിച്ചു. ചെറുകിട, ഇടത്തര വ്യാപാരികള്‍ക്കും ജി.എസ്.ടി ഗുണമായി മാറി – മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: