മാവേലിക്കര: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ കുത്തിക്കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം. പ്രതി ആലാപെണ്ണുകര മേലെപാണ്ടിയില് രാഹുല്‍ വര്‍ഗീസിനെയാണ് ശിക്ഷിച്ചത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
ചെങ്ങന്നൂര്‍ മഴുക്കീര്‍ അശോക് കുമാറിനെയാണ് പ്രതി കൊലപ്പെടുത്തിയത്. അശോകിന്റെ മകള്‍ വര്‍ഷ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് രാഹുല്‍ ശല്യം ചെയ്യുമായിരുന്നു. ഇത് തടഞ്ഞ അശോകനെ രാഹുല്‍ കുത്തിക്കൊല്ലുകയായിരുന്നു.
2011 മാര്‍ച്ച് 22ന് അശോകും വര്‍ഷയും സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ തള്ളിയിട്ട രാഹുല്‍ വര്‍ഷയെ കുത്തുന്നതു തടയുന്നതിനിടയിലാണ് അശോകിന് കുത്തേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: