ന്യൂദല്‍ഹി: നമ്മുടെ പൂര്‍വികര്‍ വാനരരല്ലെന്നും മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ചുള്ള ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് സഹമന്ത്രി സത്യപാല്‍ സിങ്. ഒരു പുസ്തകദാന ചടങ്ങിലാണ് മന്ത്രി ഇതു പറഞ്ഞത്.
താന്‍ ഒരു ശാസ്ത്രവിദ്യാര്‍ഥിയാണ്. കെമിസ്ട്രിയില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയിട്ടുണ്ട്. താന്‍ പറയുന്നതിനെ വിമര്‍ശിക്കുന്നവര്‍ ആരെന്ന് ശ്രദ്ധിക്കണം. എത്ര പേര് തനിക്കൊപ്പം നില്ക്കും. ഇന്ന് എല്ലാവരും മാധ്യമങ്ങളെ ഭയപ്പെടുന്നു. ഇന്നല്ലെങ്കില്‍ നാളെ, നാളെയല്ലെങ്കില്‍, 10-20 വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ പറഞ്ഞത് ജനങ്ങള്‍ സ്വീകരിക്കും.
വിദേശത്തുള്ള 99 ശതമാനം സര്‍വകലാശാലകളും ഹിന്ദുത്വത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്, തെറ്റായി പരിഭാഷപ്പെടുത്തുകയാണ്. താന്‍ എഴുതുന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങളെല്ലാം തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നുണ്ട്. നമ്മള് പറയുന്നതാണ് ശരിയെന്ന് തെളിയിക്കും. ഒരു വിദേശീയന്റെയും സഹായം തേടേണ്ടതില്ല. നമ്മുടെ ഏതെങ്കിലും ഋഷിമാര്‍ ഏതെങ്കിലും ഇംഗ്ലീഷ് പ്രൊഫസര്‍മാരുടെ സഹായം തേടിയതായി അറിവുണ്ടോ. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ മണ്ടത്തരം ഇപ്പോഴും ബ്രിട്ടീഷ് മനോഭാവവും വിദ്യാഭ്യാസ സമ്പ്രദായവും പിന്തുടരുന്നുവെന്നതാണ്. അദ്ദേഹം പറഞ്ഞു.
ദേശീയ മനോഭാവമുള്ള സര്‍ക്കാര്‍ ഉള്ളതാണ് ഭാഗ്യമെന്നു പറഞ്ഞ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ കൂടിയായ സത്യപാല്‍ സിങ് വിദ്യാസമ്പന്നനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: