കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമിട്ട് നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ പത്തുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റതായി നങ്ങര്ഹാര് പ്രവിശ്യാ പോലീസ് അറിയിച്ചു.
പ്രദേശത്ത് സന്ദര്‍ശനത്തിനെത്തുന്ന അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘനിയെ കാണാനെത്തിയ ഹിന്ദു സിഖ് സംഘത്തിനു നേരെയായിരുന്നു ആക്രമണം. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും നങ്ങര്ഹാര് പ്രവിശ്യ, താലിബാന്റേയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും ശക്തികേന്ദ്രങ്ങളാണ്.
ദശകങ്ങളായി അഫ്ഗാനില്‍ വിവേചനത്തിനും വിദേ്വഷത്തിനും ഇരകളായി ഒതുങ്ങിയ ഹിന്ദു, സിഖ് ന്യൂനപക്ഷം ഇപ്പോള്‍ എണ്ണത്തില്‍ ആയിരത്തില്‍ താഴെയാണ്. മുസ്ലിം ഭീകരരുടെയും നോട്ടപ്പുള്ളികളാണ് ഈ വിഭാഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: