പത്തനംതിട്ട: കുമ്പസാരരഹസ്യം മറയാക്കി ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് പുരോഹിതര്‍ വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ ഇരയെ സ്വാധീനിച്ച് പുരോഹിതരെ സംരക്ഷിക്കാന്‍ ശ്രമമെന്ന് സൂചന. പരാതിക്കാരനായ ഭര്‍ത്താവിന്റെ മേല്‍ പരാതി ഒഴിവാക്കാന്‍ സമ്മര്‍ദം നടത്തിയെങ്കിലും അതിനെ അതിജീവിച്ചാണ് പരാതിയില്‍ ഉറച്ചുനിന്നത്. ഇരയായ യുവതിയും വീട്ടുകാരും ഭര്‍ത്താവിന്റെ പരാതിയെ തള്ളിപ്പറയുമോ എന്ന ആശങ്ക പരാതിക്കാരനും ഉണ്ടെന്നാണ് അറിയുന്നത്.
പരാതി ഭാര്യയും ശരിവച്ചാല്‍ മാത്രമേ കേസ് നിലനില്ക്കുകയുള്ളൂ. അതിനാല്‍ കേസില്‍ വീട്ടമ്മയുടെ മൊഴി നിര്‍ണായകമാണ്. സഭയില്‍ നിന്നും മറ്റും ഉണ്ടാകുന്ന പ്രലോഭനങ്ങള്‍ ഭാര്യയെ സ്വാധീനിക്കുമോയെന്ന ആശങ്ക പരാതിക്കാരനുമുണ്ട്.
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മൊഴിയും ക്രൈംബ്രാഞ്ച് സംഘം എടുത്തതായാണ് അറിയുന്നത്. അന്വേഷണം പുരോഗമിക്കുന്നു എന്നതിനപ്പുറം െ്രെകംബ്രാഞ്ച് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.
ആരോപണവിധേയരെ വെള്ളപൂശി ഫേസ്ബുക്ക് പോസ്റ്റുകളുമെത്തി. ആരോപണങ്ങള്‍ ആരെപ്പറ്റിയും ഉണ്ടാകാം, തെളിയിക്കപ്പെടലാണ് പ്രധാനം എന്നാണ് വൈദിക സെക്രട്ടറി ഫേസ്ബുക്കില്‍ പറയുന്നത്.
ചാരക്കേസും മന്ത്രി ശശീന്ദ്രന് കേസും പരാമര്‍ശിക്കുന്ന പോസ്റ്റില്‍ ആരോപണ വിധേയര്‍ക്ക് കുടുംബമുണ്ടെന്ന് ചിന്തിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പിന്നില്‍ ഗൂഢാലോചന മണക്കുന്നതായും വൈദിക സെക്രട്ടറിയുടെ പേരിലുള്ള പോസ്റ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: