കല്പറ്റ: പിന്നോക്ക ജില്ലാ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ നിതി ആയോഗിന്റെ കീഴില്‍ നടപ്പിലാക്കുന്ന റാപ്പിഡ് ട്രാന്സ്ഫര്മേഷന് ഓഫ് ആസ്പിറേഷണല് ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ നിന്നും വയനാട് ഒന്നാം ഘട്ടത്തില്‍ പുറത്തായി. ഇത് ശരിവെക്കുന്നതാണ് നിതി ആയോഗിന്റെ സിഇഒ അമിതാഭ് കാന്ത് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം.
പദ്ധതിയില്‍ കേരളത്തിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എത്രയും പെട്ടെന്ന് കേരളം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ധാരാണാപത്രത്തില്‍ ഒപ്പിടണമെന്നും അമിതാഭ് കാന്ത് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നോഡല്‍ ഓഫീസറായി നിശ്ചയിച്ച വി.പി. ജോയിയെ വയനാട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി അദ്ദേഹം ശനിയാഴ്ച വയനാട് സന്ദര്‍ശിച്ചു. എന്നാല്‍ ഇപ്പോള്‍ തന്നെ പദ്ധതിയില്‍ നിന്നും പുറത്ത് പോയി ആറ് മാസം നഷ്ടപ്പെടുത്തിയത് മൂലം പദ്ധതി റാങ്കില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല.
പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം നഷ്ടപ്പെടുന്നു എന്നത് വയനാട്ടിലെ ജനതയോട് കാണിക്കുന്ന ക്രൂരതയാണെന്ന് ബിജെപി ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന എം.ഐ. ഷാനവാസ് എംപി വികസനത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണ പരാജയമാണ്. അഞ്ച് വര്‍ഷം മാത്രം കാലാവധിയുള്ള കേന്ദ്ര പദ്ധതിയുടെ നടത്തിപ്പില്‍ വയനാട് ആറ് മാസം പിന്നിലാണ്. ഒരു ദിവസം പോലും കളയാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ധാരണാപത്രത്തില്‍ ഒപ്പിടുകയും ചെയ്താല്‍ മാത്രമേ പദ്ധതി പ്രവര്‍ത്തികമാവുകയുള്ളൂ, ജില്ലാ കമ്മറ്റി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: