മോസ്ക്കോ: അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്തായിതിന് പിന്നാലെ അവരുടെ മധ്യനിര താരം ജാവീയര് മഷറാനോ രാജ്യന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു.
വിടപറയാന്‍ സമയമായി. ഇനി പുറത്ത് നിന്ന് ടീമിനെ പ്രോത്സാഹിപ്പിക്കും. ഫുട്ബോളില്‍ നമ്മള് വിചാരിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കില്ല. ഞങ്ങള്‍ക്ക് കഴിയാവുന്നതൊക്കെ ചെയ്തു. പക്ഷെ എതിരാളികള്‍ ശക്തരായിരുന്നെന്ന് മഷറാനോ പത്രക്കാരോട് പറഞ്ഞു. പ്രീ ക്വാര്‍ട്ടറില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീന ഫ്രാന്‍സിനോട് തോറ്റത്.
ഒരു ദശാബ്ദക്കാലം ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഈ മുപ്പത്തിനാലുകാരന്. ഇത് നാലാം തവണയാണ് മഷറാനോ ലോകകപ്പില്‍ കളിക്കുന്നത്. റഷ്യയില്‍ അര്‍ജന്റീനയുടെ നാലു മത്സരങ്ങളിലും കളിച്ചു. 145 മത്സരങ്ങളില്‍ അര്‍ജന്റീനയെ പ്രതിനിധാനം ചെയ്്തിട്ടുണ്ട്്.
മഷറാനോ 2003 ലാണ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. അര്‍ജന്റീനയിലെ റിവര്‍ പ്ലേറ്റ് ക്ലബ്ബിലാണ് കരിയര്‍ ആരംഭിച്ചത്. 2006, 2007 വര്‍ഷങ്ങളില്‍ വെസ്റ്റ് ഹാമിനായി കളിച്ചു. 2010 ല്‍ ബാഴ്സലോണയില്‍ ചേര്‍ന്നു. നിലവില്‍ ചൈനയിലെ ഹിബി ചൈന ഫോര്‍ച്യൂണ്‍ താരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: