തൃശൂര്‍: ആനക്കൊമ്പ് നിയമവിരുദ്ധമായി കൈവശം വച്ച കേസില്‍ നടന് മോഹന്‍ലാലിനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന വനം മന്ത്രി ഗണേഷ് കുമാറിനെതിരായ ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. കോട്ടയം സ്വദേശി അനില്‍കുമാറാണ് ഗണേഷ് കുമാറിനെതിരെ ഹര്‍ജി നല്‍കിയത്.
2011 ജൂലൈ 22നാണ് മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെത്തിയത്. ലാലിനെ രക്ഷിക്കാന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന് കത്തയച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ ലാലിന് ആനക്കൊമ്പ് സൂക്ഷിക്കാന്‍ നല്‍കിയത് കൃഷ്ണകുമാര്‍ എന്ന വ്യക്തിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചത്.
ഇയാള്‍ക്ക് ആനക്കൊമ്പ് നല്‍കിയത് കൊച്ചി രാജകുടുംബാംഗമായ നളിനി രാധാകൃഷ്ണനാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: