ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് ഒരു കുടുംബത്തിലെ 11 പേര് വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. വീട്ടില്‍ നിന്നും ലഭിച്ച ദുര്‍മന്ത്രവാദ കുറിപ്പുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. വീട്ടില്‍ താമസിച്ചിരുന്ന ആരും തന്നെ ജീവനോടെ ഇല്ലാത്തത് പോലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൊലപാതകമെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ഏഴ് സ്ത്രീകളും നാല് പുരുഷന്മാരുമാണ് മരിച്ചത.് ഇതില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. പലചരക്ക് കട നടത്തിയിരുന്ന കുടുംബം 20 വര്‍ഷത്തോളമായി ഇവിടെ താമസിച്ചുവരികയായിരുന്നു. രാവിലെ ആറ് മണിക്ക് സാധാരണ കട തുറക്കാറുണ്ട്. ഏഴരയായിട്ടും കട അടഞ്ഞുകിടക്കുന്നതില്‍ സംശയം തോന്നി സമീപവാസി വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. സംഭവത്തിന്റെ മുഴുവന്‍ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയും സംഭവസ്ഥലം സന്ദര്‍ശിച്ചു. കുടുംബത്തിന് ശത്രുക്കള്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: