തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ പീഡന കേസില്‍ ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് വീണ്ടും ഹൈക്കോടതിയില്‍. റൗഫിന്റെ മുന്‍ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വി.എസ് റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചു.
2011ല്‍ വി.എസ് മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫിന്റെ വെളിപ്പെടുത്തല്‍. കേസില്‍ നിയമപോരാട്ടം തുടരുമെന്ന് വി എസ് അച്യുതാനന്ദന് നേരത്തെ അറിയിച്ചിരുന്നു. കേസ് അട്ടിമറിച്ചതിനെതിരെ ഉടന്‍ തന്നെ വിചാരണ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വി.എസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: