ന്യൂദല്‍ഹി: ദല്‍ഹിയിലെ 11 അംഗ കുടുംബത്തിന്റെ കൂട്ടമരണത്തിലേക്ക് നയിച്ചത് അഗാധമായ താന്ത്രിക വിശ്വാസങ്ങളെന്ന് സൂചന. ‘കൂട്ടനിര്വാണം’ പ്രാപിക്കുന്നതിനെക്കുറിച്ച് ഘട്ടം ഘട്ടമായി പ്രതിപാദിക്കുന്ന ഭാട്ടിയ കുടുംബത്തിന്റെ ഡയറിക്കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തു.
ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഇത്തരം ഡയറിയെഴുത്തുകള്‍ തുടങ്ങിയതെന്നാണ് സൂചന. മൃതദേഹങ്ങളിലെ വായ, കണ്ണ് തുടങ്ങിയ അവയവങ്ങളെല്ലാം കുറിപ്പുകളില്‍ സൂചിപ്പിച്ചതിന് സമാനമായാണ് കെട്ടിയിരിക്കുന്നതെന്ന് അഡീഷണല്‍ ഡിസിപി വിനീത് കുമാര്‍ പറഞ്ഞു.
‘എല്ലാവരും കണ്ണുകള്‍ ഭംഗിയായി മൂടിക്കെട്ടണം. ചക്രവാളമല്ലാതെ മറ്റൊന്നും കണ്ണുകള്‍ക്ക് ദൃശ്യമാകരുത്. കയറിനൊപ്പം ഒരു സാരിയോ ദുപ്പട്ടയോ ഉപയോഗിക്കണം. ഒരേ ചിന്തയോടെ, നിശ്ചയദാര്‍ഢ്യത്തോടെ നില്ക്കുക. അതോടെ മുന്നോട്ടുള്ള വഴി തെളിയും’. ‘ദല്‍ഹിയില്‍ സന്ത് നഗറിലുള്ള വീട്ടില്‍ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളില്‍ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്.
ശേഷക്രിയ നടത്തേണ്ട ദിവസവും സമയവുമെല്ലാം ഈ കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതീവ ഭക്തിയോടെ ഏഴുദിവസം ആല്‍മരം പൂജിക്കണം. വീട്ടില്‍ ആരെങ്കിലും വരികയാണെങ്കില്‍ കര്‍മങ്ങള്‍ അടുത്ത ദിവസത്തേക്ക് മാറ്റണം. വ്യാഴം അല്ലെങ്കില്‍ ഞായറാഴ്ചയാണ് കര്‍മങ്ങള്‍ ചെയ്യാന്‍ അഭികാമ്യം. രാത്രി ഒരു മണിക്കെങ്കില്‍ കൂടുതല്‍ ഉത്തമമെന്നും കുറിപ്പുകളിലുണ്ട്.
മരിക്കുന്നതിന് രണ്ടുനാള്‍ മുമ്പാണ് അവസാനമായി ഡയറി എഴുതിയിട്ടുള്ളത്. ഇവ ഏതെങ്കിലും താന്ത്രിക പുസ്തകങ്ങളില്‍ നിന്നെടുത്ത വരികളാവാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുറിപ്പുകള്‍ താരതമ്യത്തിനായി കൈയക്ഷര വിദഗ്ധര്‍ പരിശോധിക്കും. ഡയറിക്കുറിപ്പുകളിലേതിന് സമാനമായാണ് മൃതദേഹങ്ങളുടെ കിടപ്പ്. മൂന്ന് പേരുടെ സംഘമായാണ് കുടുംബം തൂങ്ങിമരിച്ചത്.
മൃതശരീരങ്ങളിലൊന്ന് ജനലിന്റെ അഴികളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. കൂട്ടത്തില്‍ മുതിര്‍ന്ന, നാരായണിയെന്ന സ്ത്രീയുടെ ശരീരം പ്രതേ്യകമായൊരു മുറിക്കുള്ളിലായിരുന്നു. ‘മുതിര്‍ന്ന സ്ത്രീകള്‍ക്ക് നില്ക്കുക ബുദ്ധിമുട്ടായതിനാലാണ് മറ്റൊരു മുറിയില്‍ കിടത്താം’ എന്ന് കുറിപ്പുകളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: