കൊച്ചി: അഭിമന്യു കേവലം ഇരയല്ല വലിയ ഓര്‍മ്മപ്പെടുത്തലുകളാണെന്ന് ബിജെപി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. തന്റെ ഫേസ്ബുക്കിലൂടെ കെ സുരേന്ദ്രൻ അഭിമന്യുവിന് പ്രാണാമങ്ങൾ അർപ്പിച്ചു.
ഭീകരവാദം മാനവരാശിയുടെ പൊതു ശത്രുവാണ്. എല്ലാവരും ചേര്‍ന്നു നിന്നു മാത്രമേ അതിനെ നേരിടാനാവൂ. താല്‍ക്കാലിക ലാഭത്തിനുവേണ്ടി അവരുമായി കൂട്ടുകൂടിയതിന്റെ ദുരന്തമാണ് ഇന്നു നാം കാണുന്നത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഭീകരർക്ക് വളരാനുള്ള കളമൊരുക്കിക്കൊടുക്കുന്നത് കേരളത്തില്‍ കമ്യൂണിസ്റ്റുകാരാണ്. സംഘപരിവാറിനെതിരെ ഇടതുപക്ഷം നടത്തുന്ന നികൃഷ്ടമായ പ്രചാരണങ്ങളാണ് മുസ്ളീം സമുദായത്തില്‍ ഇരമനോഭാവം വളര്‍ത്തുന്നത്. ആദ്യം അവര്‍ ആര്. എസ്സ്. എസ്സിനെ വേട്ടയാടാന്‍ വന്നു. ഇന്നിപ്പോള്‍ പാലുകൊടുത്ത കൈക്കുതന്നെ അവര്‍ തിരിഞ്ഞു കൊത്തുകയാണ് എന്നും സുരേന്ദ്രന് ആരോപിച്ചു.
കണ്ണൂരില്‍ കഴിഞ്ഞ വര്‍ഷം കൊലചെയ്യപ്പെട്ട എ. ബി. വി. പി പ്രവര്ത്തകന് ശ്യാമിന്റെ കൊലയാളികളെ മുഴുവന്‍ ഇതുവരെ പിണറായിയുടെ പോലീസ് പിടികൂടിയിട്ടില്ല. സോഷ്യല്‍ മീഡിയ ഹര്‍ത്താലിനോടനുബന്ധിച്ച് പോലീസ് എടുത്ത കേസ്സുകള്‍ മുഴുവന്‍ പോപ്പുലര്‍ഫ്രണ്ട് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വെള്ളം ചേര്‍ത്തു. അപായകരമായ ഈ മൃദുസമീപനമാണ് വീണ്ടും വീണ്ടും എന്തും ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്നും കെ സുരേന്ദ്രന് പറഞ്ഞു.
ആര്. എസ്സ്. എസ്സിനോടുള്ള ശൗര്യത്തിന്റെ ആയിരത്തിലൊന്നുപോലും ഭീകരശക്തികളോട് സി. പി. എമ്മിനില്ല. വേണ്ടത് മുഖം നോക്കാതെയുള്ള നടപടികളാണ്. അതിനുള്ള ആര്‍ജ്ജവം പിണറായി വിജയനില്ലയെന്നും സുരേന്ദ്രന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: