കൂടംകുളം: തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍, ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ആണവ വികിരണങ്ങള്‍ ഉള്ള വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കാന്‍ കൂടുതല്‍ സമയം. ആണവോര്‍ജ കോര്‍പ്പറേഷനാണ് സുപ്രീംകോടതി കൂടുതല്‍ സമയം നല്‍കിയത്.
മെയ് 30 വരെയാണ് നേരത്തെ ഇതിന് സമയം നല്‍കിയിരുന്നത്. 2022 ഏപ്രില്‍ 30 വരെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിരടങ്ങിയ ബെഞ്ച് സമയം നീട്ടി നല്‍കിയത്. അതിനു ശേഷം സമയം നീട്ടി നല്‍കില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: