കുറവിലങ്ങാട്: ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയെക്കുറിച്ച് പ്രാഥമിക അന്വേഷണത്തിന് പോലും തയ്യാറാകാതെ വനിതാ കമ്മീഷന് ഓടിയൊളിക്കുന്നു. സംഭവത്തില്‍ വനിതാ കമ്മിഷന് ഇടപെടാന്‍ വൈകുമെന്ന് കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു. കോട്ടയം എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷമേ മഠവും പീഡനത്തിന് ഇരയായ കന്യാസ്ത്രീയെയും സന്ദര്ശിക്കൂവെന്ന നിലപാടിലാണ് കമ്മീഷന്.
അതേസമയം സാധാരണ പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും പീഡനം ഉണ്ടായാല്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍പ്പോലും ഇടപെടുന്ന വനിതാ കമ്മീഷനാണ് ബിഷപ്പിന്റെ പീഡനക്കേസില്‍ മെല്ലപ്പോക്ക് നയം സ്വീകരിക്കുന്നത് . വനിതാ കമ്മീഷന്റെ മേലുള്ള സമ്മര്‍ദമാണ് കാരണമെന്നാണ് ആരോപണം. മുമ്പ് നിര്‍ബന്ധിത മതപരിവര്‍ത്തന കേസുകളില്‍ അടക്കം വനിതാ കമ്മീഷന്റെ അമിത ഇടപെടല്‍ വിമര്‍ശന വിധേയമായിട്ടുണ്ട്.
ആരും ആവശ്യപ്പെടാതെ തന്നെ നിയമസഹായം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായിട്ടാണ് അന്ന് വനിതാ കമ്മീഷന് രംഗത്തെത്തിയത്. എന്നാല്‍ കന്യാസ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെതിരെ കേസെടുത്തിട്ടും വനിതാകമ്മീഷന് അന്വേഷണത്തിന് തയ്യാറായിട്ടില്ല. ഓര്‍ത്തഡോക്സ് സഭയിലെ വികാരിമാര്‍ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിലും വനിതാ കമ്മീഷന്റെ പ്രതികരണം വൈകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: