ലണ്ടന്‍: ഈജിപ്തിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സല ലിവര്‍പൂളില്‍ തുടരും. ക്ലബ്ബുമായുള്ള കരാര്‍ സല അഞ്ചുവര്‍ഷത്തേക്ക് പുതുക്കിയതായി ലിവര്‍പൂളിന്റെ മുഖ്യ പരിശീലകന് ജൂര്‍ഗന്‍ ക്ലോപ്പ് അറിയിച്ചു.
ഈക്കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനായി മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരനാണ്. പ്രീമിയര്‍ ലീഗ് ഗോള്‍ഡണ്‍ ബൂട്ട്, 2017-18 സീസണിലെ പ്ലേയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, ഫുട്ബോള്‍ എഴുത്തുകാരുടെ അസോസിയേഷന് അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ നേടി.
സലയുടെ മികവിലാണ് ഈജിപത് ഇത്തവണ ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ കോംഗോയെ തോല്‍പ്പിച്ചതോടെയാണ് ഈജിപ്ത് ഫൈനല്‍ റൗണ്ടിലെത്തിയത്. കോംഗോക്കെതിരായ മത്സരത്തില്‍ സലയാണ് നിര്‍ണായക ഗോള്‍ കുറിച്ചത്. 28 വര്‍ഷത്തിനുശേഷമാണ് ഈജിപ്ത് ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്തിയത്. എന്നാല്‍ ലോകകപ്പില്‍ അവര്‍ക്ക് തിളങ്ങാനായില്ല. ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: