തിരുവനന്തപുരം: പാര്‍ട്ടിയുടെ സംഘടനായോഗങ്ങളില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് വിമാനത്താവളത്തില്‍ വന്‍ വരവേല്പ്.
നിശ്ചിത സമയത്തില്‍ 2 മണിക്കൂര്‍ വൈകി ഒരു മണിക്ക് എത്തിയ അദ്ദേഹത്തെ ഒ രാജഗോപാല്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ സംസ്ഥാന കോര്‍ കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു. ദേശീയ അധ്യക്ഷനെ സ്വീകരിക്കാന്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ രാവിലെ തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. താളമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം.
തുടര്‍ന്ന് അപ്പോള ഡമോറ ഹോട്ടലില്‍ കോര്‍ കമ്മറ്റി യോഗത്തിലും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും പ്രഭാരിമാരുടെയും സംയുക്ത യോഗത്തിലും പങ്കെടുത്തു.പൊതു തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി. വൈകിട്ട് ഇടപ്പഴഞ്ഞി ആര് ഡി ആര് കണ്വെന്ഷന് സെന്ററില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ഇന്‍ചാര്‍ജുമാരുടെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു..
ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തി.. തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ താമസിക്കുന്ന അമിത്ഷാ നാളെ രാവിലെ ദല്‍ഹിക്ക് മടങ്ങും
ദേശീയ സഹ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി മുരളീധര്‍ റാവു, ദേശീയ സെക്രട്ടറി എച്ച് രാജ, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരും വിവിധ യോഗങ്ങളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: