ന്യൂദല്‍ഹി: രാജ്യത്ത് ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങള്‍ തടയേണ്ടത്സംസ്ഥാനങ്ങളുടെ ചുമതലയാണ്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അക്രമങ്ങളില്‍ ഇരകളാക്കപ്പെടുന്നവരെ മതവുമായി ബന്ധപ്പെടുത്തരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ആള്‍ക്കൂട്ട ആക്രമണങ്ങളോ ഗോരക്ഷയുടെ പേരിലുള്ള അതിക്രമത്തിനോ ഇരകളാകുന്നവരെ മതവും ജാതിയുമായി ബന്ധപ്പെടുത്തരുതെന്നും ഇരയാകുന്നയാള്‍ ‘ഇര’ തന്നെയാണെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു. ഗോരക്ഷ ഗുണ്ടാക്രമണ കേസില്‍ ഇരകള്ക്ക്നഷ്ടപരിഹാരം നല്കുന്നതു സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളെ പിന്തുണയ്ക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന്കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി 29 സംസ്ഥാനങ്ങള്‍ക്കും ഏഴു കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനങ്ങള്‍ക്കെല്ലാം നിര്‍ദേശങ്ങള്‍ നല്കിയിട്ടു കൂടി വീണ്ടും അക്രമങ്ങളും പരാതികളും ഫയല്‍ ചെയ്യപ്പെട്ടു. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ചീഫ്ജസ്റ്റിസ്പറഞ്ഞു.
ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചിരുന്നു. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ല. ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ഏതെങ്കിലും വ്യക്തിയെയോ സംഘത്തെയോ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും കലാപങ്ങള്‍ യാതൊരു പ്രശ്നങ്ങള്‍ക്കും പരിഹാരമല്ലെന്നും മോദി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: