ന്യൂദല്‍ഹി : കൈലാസ്-മാനസ സരോവര്‍ യാത്രയ്ക്ക് പോയി കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ അതിവേഗ ഇടപെടല്‍ ഫലം കണ്ടു. 104 പേരെ സിമി കോട്ടില്‍ നിന്നും രക്ഷപെട്ടു നേപ്പാള്‍ ഗഞ്ചിലെത്തിച്ചു. നേപ്പാള്‍ സര്‍ക്കാറാണ് ഹെലികോപ്ടറുകളുമായി സാഹയത്തിനെത്തിയത്. അതേസമയം എത്ര മലയാളികള്‍ സുരക്ഷിത സ്ഥലത്തെത്തി എന്നകാര്യത്തില്‍ വ്യക്തതയില്ല.
ചെറുവിമാനങ്ങളിലായി രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കയാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ ഇന്ന് തന്നെ പരമാവധി പേരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനാണ് ശ്രമം. പ്രതികൂലമായ കാലാവസ്ഥ ഇവരുടെ രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നുണ്ട്. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് പ്രതികരിച്ചു.
1575 പേര് നേപ്പാളിലെ മൂന്നിടങ്ങളിലായാണ് തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നു. സിമിക്കോട്ട്, ഹില്‍സ, ടിബറ്റ് എന്നിവിടങ്ങളിലായാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ നൂറോളം മലയാളികളും ഉള്‍പ്പെടും. സിമിക്കോട്ടില്‍ കുടുങ്ങിയവര്‍ക്കാണ് കൂടതല്‍ ദുരിതം. കനത്ത മഴയും, പ്രതികൂലമായ കാലാവസ്ഥയും മൂലം പലയിടത്തും മണ്ണിടിച്ചലുണ്ടായതാണ് യാത്ര ദുഷ്കരമാക്കിയിരിക്കുന്നത്.
നേപ്പാള്‍ സര്‍ക്കാരിനോട് തീര്‍ത്ഥാടകര്‍ക്കാവശ്യമായ സഹായം എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിമിക്കോട്ടില്‍ തീര്‍ത്ഥാടകരുടെ ആരോഗ്യ പരിശോധന നടത്തുന്നുണ്ടെന്നും, ഹില്‍സയില്‍ പൊലീസ് അധികൃതരോട് ആവശ്യമായ സഹായം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമസ്വരാജ് അറിയിച്ചു.
ഹില്‍സയില്‍ മാത്രമാണ് എത്തിപ്പെടാന്‍ അല്‍പ്പം ബുദ്ധിമുട്ടെങ്കിലും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സിമികോട്ടില്‍ 525 തീര്‍ത്ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്. 550 പേര് ഹില്‍സയിലും ടിബറ്റ് ഭാഗത്ത് 500 പേരും കുടുങ്ങിക്കിടക്കുന്നു. തന്റെ ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നേപ്പാള്‍ഗഞ്ച്, സിമികോട്ട് എന്നിവിടങ്ങളില്‍ സഹായത്തിനായി നേപ്പാളിലെ ഇന്ത്യന്‍ എംബസി പ്രതിനിധികളെ അയച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും അവര്‍ എത്തിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ അറിയാന്‍ ഹോട്ട്ലെന്‍ നമ്പറുകളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
മലയാളം + 977- 9808500644(രഞ്ജിത്ത്), തമിഴ് +977- 98085006(ആര് മുരുഗന്), തെലുങ്ക് + 977- 9808082292(നരേഷ്), കന്നഡ + 977-9818832398. ബന്ധപ്പെടേണ്ട മറ്റ് നമ്പര്‍ തരുണ്‍ രാജ +977-9851107021, താഷി കാമ്ബ +977-98511550077, പ്രണവ് ഗണേശ് ഫെസ്റ്റ് സെക്രട്ടറി + 977 9851107006. കോഴിക്കോട് സ്വദേശികളായ വനജാക്ഷി, ചന്ദ്രന്, എറണാകുളം സ്വദേശി ലക്ഷ്മി, മലപ്പുറം സ്വദേശി രമാദേവി എന്നിവരാണ് സിമികോട്ടില്‍ കുടുങ്ങിയ മലയാളികള്‍. മോശം കാലാവസ്ഥ കാരണം നേപ്പാളിലെ സിമികോട്ടിലാണ് കഴിഞ്ഞ ഏഴ് ദിവസമായി ഇവര്‍ കുടുങ്ങിക്കിടക്കുന്നത്.
സംഘത്തിലുള്ള പലര്‍ക്കും പലതരം രോഗങ്ങളുണ്ട്. ലുക്കീമിയ രോഗത്തെ അതിജീവിച്ചവര്‍ പോലും സംഘത്തിലുണ്ട്. ഭക്ഷണത്തിനൊപ്പം രണ്ട് ദിവസത്തേക്കുള്ള മരുന്ന് കൂടിയേ ഇവരുടെ കൈയിലുള്ളൂ. അതുകൊണ്ട് തന്നെ ആഹാരത്തിനൊപ്പം മരുന്ന് കുറയുന്നതും പ്രശ്നങ്ങളുണ്ടാക്കും. കഴിഞ്ഞ ജൂണ്‍ 21-നാണ് കൈലാസയാത്രയ്ക്കായി കേരളത്തില്‍നിന്നുള്ള 37 അംഗ സംഘം യാത്രതിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: