കൊച്ചി: കുമ്പസാരത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച പാതിരിമാരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. നാളെ വരെ അറസ്റ്റ് തടയണമെന്ന് പാതിരിമാര്‍ ആവശ്യപ്പെട്ടിരുന്നു. പാതിരിമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.
വൈദികരുടെ അറസ്റ്റ് തടയുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വൈദികര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിന് പാതിരിമാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പീഡനത്തിന് ഇരയായ വീട്ടമ്മ മൊഴി നല്‍കിയിട്ടുണ്ടോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മൊഴി പരിശോധിച്ച് ഇക്കാര്യം ഇന്ന് തന്നെ അറിയിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. എന്നാലിതിന് നാല് ദിവസത്തെ സമയം സര്‍ക്കാര്‍ ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
കേസുമായി ബന്ധപ്പെട്ട് കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടെ സ്വദേശി എബ്രഹാം വര്‍ഗീസ് (സോണി), കോഴഞ്ചേരി തെക്കേമല മണ്ണില്‍ ജോണ്സണ് വി. മാത്യു, കറുകച്ചാല്‍ കരുണാഗിരി എംജിഡി ആശ്രമത്തില്‍ ജോബ് മാത്യു, ദല്‍ഹി ജനക്പുരിയില്‍ ജെയ്സ് കെ. ജോര്‍ജ് എന്നിവര്‍ക്കെതിരെ പോലീസ് ഇന്ന് തിരുവല്ല കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: