മത്സ്യത്തില്‍, പാലില്‍, പച്ചക്കറിയില്‍, പഴവര്‍ഗ്ഗങ്ങളില്‍, വെളിച്ചെണ്ണയില്‍, അരിയില്‍, കറി പൗഡറില്‍, ബേബി ഉല്‍പ്പന്നങ്ങളില്‍, വെള്ളം നിറക്കുന്ന കുപ്പികളില്‍, കുട്ടികള്‍ കഴിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളില്‍, ചായപ്പൊടിയില്‍ എല്ലാം സര്‍വ്വത്ര വിഷമയം. തേയില തോട്ടങ്ങളിലെ ജീവനക്കാര്‍ ചായ കുടിക്കാറില്ലത്രേ. കാരണം വിഷം കലര്‍ന്ന ഇലകള്‍ ഉണക്കിപൊടിക്കുകയും, കളര്‍ കിട്ടാന്‍ തേയിലയില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായും ഇവര്‍ക്കറിയാം. ആരോഗ്യ വകുപ്പ് നോക്കുകുത്തിയാവുകയാണിവിടങ്ങളിലെല്ലാം. ചിലപ്പോള്‍ ചിലയിടങ്ങളില്‍ പരിശോധനകള്‍ നടക്കും, വീണ്ടും പഴയപടി തന്നെയാവും കാര്യങ്ങള്‍.
കേരളത്തില്‍ ദിനംപ്രതി ആശുപത്രികളും, മെഡിക്കല്‍ ഷോപ്പുകളും, ഡോക്ടര്‍മാരും വര്‍ദ്ധിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതിനെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകണം. സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍, സിനിമാ താരങ്ങള്‍ എന്നിവര്‍ ഇത്തരം മായം കലര്‍ന്ന ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളുടെ അംബാസിഡര്‍മാര്‍ ആകാതിരിക്കണം.
ഇവര്‍ അംബാസിഡര്‍മാര്‍ ആയിട്ടുള്ള ഉല്‍പ്പന്നങ്ങളില്‍ മായം കണ്ടെത്തിയാല്‍ അംബാസിഡര്‍മാരേയും ശിക്ഷിക്കാനുള്ള വകുപ്പ് വേണം. വേണ്ടത്ര ജീവനക്കാരെ ഉപയോഗിച്ച് മായം കലര്‍ന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുവാന്‍ യഥാസമയങ്ങളില്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും പരിശോധനകള്‍ നടത്തണം. അന്യസംസ്ഥാനങ്ങളിലെ മാലിന്യങ്ങള്‍ തള്ളാനുള്ളതല്ല കേരളമെന്ന് ജനങ്ങളും സര്‍ക്കാരും ഉറപ്പ് വരുത്തി ആരോഗ്യരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.
ഒ.പി നമ്പീശന്
മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: