കോഴിക്കോട്: ഭീകര സംഘടനകളെ അടിച്ചമര്‍ത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക യായിരുന്നു അദ്ദേഹം. അത്തരക്കാര്‍ക്ക് സമൂഹത്തില്‍ സ്ഥാനം നല്‍കരുത്. ക്രമസമാധാനം സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രത്തിന് ഇടപടാന്‍ പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗിക പീഡന പരാതി ഗൗരവമേറിയതാണെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. സഭ വലിയ പ്രതിസന്ധിയിലാണ്. പുരോഹിതര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം നടപടി സ്വീകരിക്കണം. മിടുക്കരായ ഉദേ്യാഗസ്ഥരെ അന്വേഷണത്തിന് നിയോഗിക്കണം. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പുരോഹിതരെ പുറത്താക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിലീപിനെ തിരിച്ചെടുത്തത് തെറ്റാണ്. സമൂഹത്തോടുള്ള അനാദരവാണത്. എന്നാല്‍ അമ്മയല്ല കേരളത്തിലെ വലിയ പ്രശ്നം. കഞ്ഞികുടിക്കാനില്ലാത്തവരുടെ നാട്ടില്‍ അമ്മയുടെ പ്രശ്നം ഒരു ചര്‍ച്ചയാകേണ്ട വിഷയമാണോ എന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: