മോസ്ക്കോ: ജപ്പാന്റെ മധ്യനിരതാരം കീസുകി ഹോണ്ട രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന് ബെല്‍ജിയത്തിനോട് തോറ്റതിന് പിന്നാലെയാണ് ഹോണ്ട വിരമിക്കല്‍ പ്രഖ്യാപിച്ചത്.
മുപ്പത്തിരണ്ടുകാരനായ ഹോണ്ട പകരക്കാരനായി ബെല്‍ജിയത്തിനെതിരെ ഇറങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. എന്നാല്‍ ഉശിരന്‍ പോരാട്ടം നടത്തിയാണ് ജപ്പാന് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെല്‍ജിയത്തോട് തോറ്റത്.
ദേശീയ ടീമിനായുള്ള കളി അവസാനിപ്പിക്കുകയാണ്. സന്തോഷത്തോടെയാണ് പടിയിറങ്ങുന്നത്. കാരണം ഒട്ടേറെ യുവതാരങ്ങള്‍ ജപ്പാനിലുണ്ട്. അവര്‍ ജപ്പാന് ഫുട്ബോള്‍ പുതിയ ചരിത്രം കുറിക്കുമെന്ന് ഹോണ്ട പറഞ്ഞു.
ബെല്‍ജിയം വിജയം അര്‍ഹിച്ചതാണ്. ഞങ്ങളും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. സഹകളിക്കാര്‍ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ജപ്പാനായി 98 മത്സരങ്ങള്‍ കളിച്ച ഹോണ്ട 37 ഗോളുകളും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: