പനമരം: മൃതദേഹം മറവു ചെയ്യാന്‍ കോളനിയില്‍ സ്ഥലമില്ലാത്തതിനാല്‍ വനവാസി കുടുംബം വീട്പൊളിച്ചു. പനമരം ചുണ്ടക്കുന്ന് അമ്പലക്കര പണിയ കോളനിക്കാര്‍ക്കാണ് ദുരവസ്ഥ ഉണ്ടായത്.
കോളനിയിലെ വെളുക്കന്റെ ഭാര്യ കണക്കി (62) തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. വെളുക്കനും കണക്കിയും മക്കളായ ചന്ദ്രനും കെമ്പിക്കുമൊപ്പം കോളനിയില്‍ ഷെഡ് കെട്ടിയാണ് താമസിക്കുന്നത്. ആകെ 20 സെന്റ് സ്ഥലത്താണ് കോളനിയിലെ മറ്റ് നാല് കുടുംബങ്ങളുമുള്ളത്. വെളുക്കന് പഞ്ചായത്തില്‍ നിന്നും വീട് പാസായിട്ടുണ്ട്. ഷെഡ് പൊളിച്ച് അവിടെ വീട് വെക്കാനാണ് തീരുമാനിച്ചത്. കണക്കി മരിച്ച ഉടനെ മൃതദേഹം മറവ് ചെയ്യാന്‍ മറ്റ് സ്ഥലങ്ങള്‍ തേടിയെങ്കിലും ലഭിച്ചില്ല. പനമരം പഞ്ചായത്തില്‍ പൊതുശ്മശാനവുമില്ല. ഇതേതുടര്‍ന്നാണ് ഇന്നലെ താമസിക്കുന്ന ഷെഡിന്റെ അടുക്കള പൊളിച്ച് മൃതദേഹം സംസ്കരിച്ചത്.
വെളുക്കന് ഇനി വീട് പണിയാന്‍ വേറെ സ്ഥലം കണ്ടെത്തേണ്ട അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: