കൊച്ചി: നടിയെ പീഡിപ്പി കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന് ആവശ്യപ്പെട്ട് ഇരയാക്കപ്പെട്ട ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നേരത്തെ ഈ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ നടി സമീപിച്ചത്.
കൂട്ടബലാത്സംഗം, ഗൂഢാലോചന, പ്രേരണ, തട്ടിക്കൊണ്ടുപോകല്‍ അടക്കം 16 വകുപ്പുകള്‍ ചേര്‍ത്താണ് ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്. അങ്കമാലി മജിസ്ട്രേട്ട് കോടതി അന്തിമ റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നു.
2017 ഫെബ്രുവരി 17ന് രാത്രി 8.30നാണ് പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: