ബാങ്കോക്ക്: തായ്ലാന്ഡില് ഗുഹയ്ക്കുള്ളില്‍ ഒറ്റപ്പെട്ടു പോയ 12 കുട്ടികളും പരിശീലകനുമുള്പ്പെട്ട ഫുട്ബോള്‍ സംഘത്തെ പുറത്തെത്തിക്കാന്‍ തായ് നാവികസേനയുടെ നേതൃത്വത്തില്‍ സുരക്ഷാ പ്രവര്‍ത്തങ്ങള്‍ തുടങ്ങി. കുട്ടികള്‍ക്കും പരിശീലകനും പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം നല്കി ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഒരു ഡോക്ടറും നേഴ്സുമുള്പ്പെട്ട ദൗത്യ സംഘം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാലേ ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കൂ.
അതേസമയം നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വൈകാതെയെത്തുന്ന മണ്‍സൂണ്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകും. ഡൈവിങ്ങ് മാസ്കുകള്‍ ധരിച്ച് ശ്വാസോച്ഛ്വാസം നടത്തുന്നതില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കി വരികയാണിപ്പോള്‍. മുങ്ങലില്‍ പരിശീലനം നല്കിയാല് മാത്രമേ വെള്ളപ്പൊക്കത്തില്‍ നിന്ന് കുട്ടികളെയും പരിശീലകനെയും ഗുഹയില്‍ നിന്ന് രക്ഷിക്കാനാവൂ എന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ പത്തു ദിവസമായി തായ്ലാന്‍ഡിലെ താം ലോങ് ഗുഹയ്ക്കുള്ളില്‍ കഴിയുന്ന കുട്ടികളെയും പരിശീലകനെയും ബ്രിട്ടനില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: