‘അശ്വത്ഥാമാതഃ കുഞ്ജര’ എന്നതില്‍ ‘അശ്വത്ഥാമാതഃ’ എന്ന ആദ്യ ഭാഗം ഉറച്ചും ‘കുഞ്ജര്’ എന്ന അന്തിമ ഭാഗം പതുക്കെയും പറയിപ്പിച്ചു. അതിന്റെ ഫലമായി തന്റെ ഏക പുത്രന് കൊല്ലപ്പെട്ടതു തന്നെ എന്നു വിശ്വസിച്ച ദ്രോണര് ശസ്ത്രങ്ങളെല്ലാം വെടിഞ്ഞ് തേര്‍ത്തട്ടില്‍ തന്നെ വിഷാദത്തില്‍ ഇരുന്നുപോയി. ആ സമയം ധൃഷ്ടദ്യുമ്നന്‍ ദ്രോണരുടെ കഴുത്തറുത്ത് വധിക്കുകയാണല്ലോ ഉണ്ടായത്.
പിന്നീട് യുദ്ധം തടയുന്നതിനു വേണ്ടി ഭഗവദ്ദൂതു നടന്നപ്പോള്‍ ഭീഷ്മര്‍ ഒരു പക്ഷത്തേയും അനുകൂലിക്കാതെ നിശ്ശബ്ദനായി നിന്നു. അദ്ദേഹം വിചാരിച്ചിരുന്നെങ്കില്‍ യുദ്ധം ഒഴിവാക്കാമായിരുന്നു. അതിനുള്ള ശ്രമമെങ്കിലും നടത്തി നോക്കാമായിരുന്നു. അദ്ദേഹത്തിന്റെ വാക്ക് ധൃതരാഷ്ട്രരും ദുര്യോധനനും വിഗണിക്കുമായിരുന്നില്ല. അഥവാ വിഗണിച്ചാല്‍ തന്നെ പിന്നീട് യുദ്ധത്തിനുള്ള സന്നാഹം തുടങ്ങിയപ്പോള്‍ കൗരവ സൈന്യത്തിന്റെ സര്‍വ്വസൈന്യാധിപനായി ഭീഷ്മരെയാണ് ദുര്യോധനന് തെരഞ്ഞെടുത്തത്. ആ സ്ഥാനം വഹിക്കാന്‍ വൃദ്ധനായ തന്നെക്കൊണ്ട് കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞിരുന്നെങ്കില്‍ യുദ്ധം നടക്കുമായിരുന്നില്ല. കാരണം ദുര്യോധനന് ഭീഷ്മരുടെ ശക്തിയില്‍ വിശ്വസിച്ചാണ് യുദ്ധത്തിനു മുതിര്‍ന്നത്.
അതയാള്‍ ഭീഷ്മരോടു തന്നെ പലവട്ടം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ”ദുര്യോധനന്റെ അന്നം ഭക്ഷിച്ചാണ് ഞാന്‍ ജീവിച്ചത്. അതുകൊണ്ടാണ് ഞാന്‍ അയാളുടെ പക്ഷത്തു നിന്നത്” എന്ന ഭീഷ്മരുടെ സമാധാനം, കേവലം പരിഹാസ്യമായ ഒരു ഒഴിവുകഴിവു മാത്രമാണ്. ഭീഷ്മര്‍ക്ക് യുദ്ധം ഒഴിവാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ബലരാമനെപ്പോലെ തീര്‍ത്ഥയാത്രയ്ക്ക് പോകാമായിരുന്നല്ലോ. പിന്നീട് ആദ്യം ശംഖുവിളിച്ച് യുദ്ധം തുടങ്ങാന്‍ പോകുന്നതിന്റെ സൂചന കൊടുക്കുന്നതും ഭീഷ്മര്‍ തന്നെയാണ്.
തസ്യസംജനയന് ഹര്‍ഷം കുരുവൃദ്ധഃ പിതാമഹഃ
സിംഹനാദം വിനദ്യോച്ചൈഃ
ശംഖംദധ്മൗ പ്രതാപവാന്‍
തതഃശംഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാഃ
സഹസൈവാഭ്യഹന്യന്ത സശബ്ദഃ തുമുലോളഭവത്
(ഭീഷ്മപര്‍വ്വം 25ാം അധ്യായം, ഗീതാ.ശ്ലോ.12,13)
ഭഗവാന് പ്രത്യക്ഷത്തില്‍ കാട്ടിക്കൊടുത്ത മാതൃക
അടുത്ത പത്ത് ദിവസം നടന്ന ഘോരമായ യുദ്ധത്തില്‍ പാണ്ഡവ സൈന്യങ്ങളെ ഭീഷ്മര്‍ നിഷ്കരുണം കൊന്നു വീഴ്ത്തി, ആ രണഭൂമിയില്‍ സ്വയം ആയുധമെടുക്കുകയില്ലെന്ന തന്റെ പ്രതിജ്ഞയെല്ലാം മറന്ന് ഭഗവാന് ശ്രീകൃഷ്ണന് ചക്രായുധവുമെടുത്ത് ഭീഷ്മരെ വധിക്കാന്‍ തയ്യാറായ രണ്ടു സന്ദര്‍ഭങ്ങള്‍ ഉണ്ടായി- മൂന്നാം ദിവസവും ഒന്‍പതാം ദിവസവും. ഭീഷ്മരുടെ പരാക്രമം അതിഭയങ്കരമായപ്പോള് ചക്രായുധവുമേന്തി ഭീഷ്മരുടെ മുമ്പിലെത്തിയ കൃഷ്ണന് ”നീ കാരണം ലോകത്തിന് മുടിവാണ് സംഭവിക്കുന്നത്. നീ എന്തുകൊണ്ട് പരിത്യജിക്കുന്നില്ല” എന്ന് ഉറക്കെ ആക്രോശിച്ചുകൊണ്ട് ചക്രം പ്രയോഗിക്കാന്‍ ഉദ്യുക്തനായി. അപ്പോള്‍ പാര്ത്ഥന് ഭഗവാന്റെ കാല്ക്കല് വീണ് താന്‍ തന്നെ ഭീഷ്മരെ വധിച്ചുകൊള്ളാമെന്ന് ഉറപ്പുകൊടുത്ത് അദ്ദേഹത്തെ പിന്തിരിപ്പിക്കുക്കയാണ് ഉണ്ടായത്.
ഒന്‍പതാം ദിവസവും പ്രതിജ്ഞ ബാധകമാവുമെങ്കില്‍ അസത്യം ലംഘിക്കുകയാണ് ലോകഹിതം എന്ന് ലോകസമക്ഷവും ഭഗവാന് കാട്ടിക്കൊടുക്കുകയായിരുന്നില്ലേ? ഇതുപോലെ യുദ്ധത്തിന്റെ പതിനഞ്ചാം ദിവസം ദ്രോണര് സംഹാരരുദ്രനെപ്പോലെ പാണ്ഡവ സൈന്യത്തെ സംഹരിച്ചുകൊണ്ടിരുന്നപ്പോള് ദ്രോണരെ വധിക്കാന്‍ മറ്റു മാര്ഗ്ഗമൊന്നമില്ലെന്ന് തിരിച്ചറിഞ്ഞ കൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം ഭീമസേനന്, മാളവരാജനായ ഇന്ദ്രവര്‍മ്മന്റെ അശ്വത്ഥാമാവ് എന്ന പേരുള്ള ആനയെ കൊന്നിട്ട് അശ്വത്ഥാമാവ് ഹതനായി എന്നു ദ്രോണരോട് വിളിച്ചു പറഞ്ഞു. എന്നാല്‍ ഇത് അദ്ദേഹം വിശ്വസിച്ചില്ല.
അദ്ദേഹത്തെ വിശ്വസിപ്പിക്കാനായി ആജന്മ ശുദ്ധനും സത്യവാദിയുമെന്ന് ലോകവിശ്രുതനായ യുധിഷ്ഠിരനെക്കൊണ്ടു തന്നെ ‘അശ്വത്ഥാമാതഃ കുഞ്ജര’ എന്നതില്‍ ‘അശ്വത്ഥാമാതഃ’ എന്ന ആദ്യ ഭാഗം ഉറച്ചും ‘കുഞ്ജര്’ എന്ന അന്തിമ ഭാഗം പതുക്കെയും പറയിപ്പിച്ചു. അതിന്റെ ഫലമായി തന്റെ ഏക പുത്രന് കൊല്ലപ്പെട്ടതു തന്നെ എന്നു വിശ്വസിച്ച ദ്രോണര് ശസ്ത്രങ്ങളെല്ലാം വെടിഞ്ഞ് തേര്‍ത്തട്ടില്‍ തന്നെ വിഷാദത്തില്‍ ഇരുന്നുപോയി. ആ സമയം ധൃഷ്ടദ്യുമ്നന്‍ ദ്രോണരുടെ കഴുത്തറുത്ത് വധിക്കുകയാണല്ലോ ഉണ്ടായത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: