ന്യൂദല്‍ഹി: ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിച്ച സര്‍ക്കാരിന്റെ നടപടിയെ ബി.ജെ.പി പാര്‍ലമെന്റില്‍ എതിര്‍ക്കും. ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നാല്‍ ചര്‍ച്ച കൂടിയുള്ള വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ബില്ലിനെ എതിര്‍ക്കുന്നതിന് സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ച് എന്‍.ഡി.എയിലെ ഘടകകക്ഷികളുമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് യോഗം ചേര്‍ന്ന് പ്രക്ഷോഭത്തിന് അന്തിമരൂപം നല്‍കുമെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
അതേസമയം വിഷയത്തില്‍ വോട്ടിങ്ങോടെയുള്ള ചട്ടപ്രകാരം ചര്‍ച്ചചെയ്യണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഇടതു പാര്‍ട്ടികള്‍ നോട്ടീസ് നല്കി. വിദേശനിക്ഷേപത്തെ യുപിഎ ഘടകകക്ഷിയായ ഡിഎംകെയും സര്‍ക്കാരിനു പുറത്തു നിന്നു പിന്തുണ നല്കുന്ന സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും എതിര്‍ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ച അനുവദിച്ചാല്‍ സര്‍ക്കാരിന് ഇതു വലിയ പ്രതിസന്ധിയുണ്ടാക്കും.
ശീതകാല സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്നുയുപിഎ വിട്ട തൃണമൂല്‍കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇടത് പാര്‍ട്ടികള്‍ വോട്ടിങ്ങോടെയുള്ള ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: