ബെംഗളൂരു: കര്‍ണാടക പൊതുമരാമത്ത് മന്ത്രി എച്ച്.ഡി. രേവണ്ണ ദൗര്‍ഭാഗ്യം പേടിച്ച് സ്വന്തം വീട്ടില്‍ ഉറങ്ങുന്നില്ല. ദിവസവും സ്വന്തം മണ്ഡലമായ ഹാസനിലെ താമസവീട്ടില്നിന്ന് നഗരത്തിലെ ഓഫീസിലേക്ക് 350 കിലോ മീറ്റര്‍ യാത്രചെയ്യുകയാണ്. ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണിത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരനാണ് രേവണ്ണ.
രേവണ്ണയ്ക്ക് ബെംഗളൂര് നഗരഹൃദയത്തില്‍ സ്വന്തം വീടുണ്ട്. അവിടെ താമസിച്ചാല്‍ കഷ്ടകാലമാണെന്നാണ് ജ്യോത്സ്യന്റെ പ്രവചനം. സര്‍ക്കാര്‍ വീട് ലഭിച്ചിട്ടില്ല. രേവണ്ണ നിര്‍ബന്ധം പിടിക്കുന്ന വീട് കിട്ടുന്നില്ല. ആ ഔദ്യോഗിക വസതി മുന്‍ പൊതുമരാമത്ത് മന്ത്രി എച്ച്.സി. മഹാദേവപ്പ ഒഴിഞ്ഞുകൊടുക്കുന്നില്ല. കോണ്‍ഗ്രസുകാരനായ ഈ മുന്‍ മന്ത്രിയും ആ വീടിന്റെ ഭാഗ്യം മുന്‍നിര്‍ത്തി മന്ത്രിയാകുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ്. മൂന്നു മാസംകൂടിക്കഴിഞ്ഞേ ഒഴിയൂ എന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ നിലപാട്.
മതേതര വാദികളുടെ അന്ധവിശ്വാസ പ്രേമമാണ് പുറത്താവുന്നത്. രണ്ടാമതായി, സര്‍ക്കാരിന് പ്രതിദിനം വരുന്ന കനത്ത നഷ്ടം. മൂന്നാമത്, മൂന്നു മാസത്തിനുള്ളില്‍ കര്‍ണാടക സര്‍ക്കാരില്‍ എന്തെങ്കിലുമൊക്കെ സംഭവിച്ചേക്കാമെന്ന സൂചനയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: