കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിപ്പട്ടികയിലുള്ളവരുടെയും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരുടെയും ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു.
ആക്രമണം നടത്താന്‍ പ്രതികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ,കൊടും ക്രമിനിലുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ , രക്ഷപ്പെടാന്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയംമുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പടെ 11 പേര് ഇപ്പോഴും ഒളിവിലാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, പ്രതികളുടെ ഫോണുകള്‍ സ്വിച്ച് ഓഫാണ്. സംസ്ഥാന വ്യാപകമായി ഇവര്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്.
ഇതോടൊപ്പം അഭിമന്യുവിനെ ആസൂത്രിതമായി കുത്തിക്കൊന്ന കേസിലെ തീവ്രവാദ പങ്കാളിത്തം സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ ) പരിശോധന പുരോഗമിക്കുകയാണ്. കേരളത്തില്‍ എന്‍.ഐ.എ അന്വേഷിച്ച കേസുകളില്‍ ജാമ്യത്തിലിറങ്ങിയവര്‍ ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.കൈവെട്ട് കേസില്‍പ്പെട്ടവര്‍ മഹാരാജാസ് ആക്രമണത്തില്‍ ഉണ്ടോ എന്നും എന്‍.ഐ.എ പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: