കൊച്ചി: പൊട്ടുതൊട്ട് ഷോര്‍ട് ഫിലിമില്‍ അഭിനയിച്ചതിന് മദ്രസയില്‍നിന്ന് കുട്ടിയെ പുറത്താക്കി. പഠനത്തോടൊപ്പം കലയിലും മിടുക്കു കാണിക്കുന്ന ഹെന്ന മലയലിനെയാണ് പാലക്കാട് വല്ലപ്പുഴയിലെ മദ്രസയില്‍നിന്ന് പുറത്താക്കിയത്. കലയും വാദ്യോപകരണങ്ങളും ഇസ്ലാമിന് ഹറാമാണെന്ന ചില ഇസ്ലാംമത പ്രഭാഷണക്കാരുടെ ‘ഫത്വകള്’ വന്ന സാഹചര്യത്തില്‍ ഇതിന് പ്രസക്തിയേറെയാണ്.
ഉമ്മര്‍ മലയിലിന്റെ മകളാണ് ഹെന്ന മലയില്‍. എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമൊക്കെയായ ഉമ്മര്‍ മകളെ കലാ രംഗത്ത് പ്രോത്സാഹിപ്പിക്കാറുണ്ട്. സ്കൂള്‍ കലോത്സവത്തില്‍ ജില്ലാതലത്തില്‍ വരെ സമ്മാനങ്ങളും നേടിയിട്ടുണ്ട്. പൊതു പഠനത്തിലും മദ്രസയിലെ പഠനത്തിലും മിടുക്കിയാണ്. മദ്രസ പൊതു പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷം അഞ്ചാം റാങ്കുകാരിയുമാണ് ഹെന്ന.
യാദൃച്ഛികമായി ലഭിച്ച ഷോട് ഫിലം അഭിനത്തില്‍ കഥാപാത്രം പൊട്ടുതൊട്ടിട്ടായിരുന്നു. പൊട്ട് എന്നാല്‍ ചന്ദനപ്പൊട്ട്. അതോടെ ഹെന്നയെ മദ്രസയില്‍നിന്ന് പുറത്താക്കി. മകളെ പുറത്താക്കിയ വിവരം ഉമ്മര്‍ ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. സംഭവം വിവരിച്ച് അവസാനിപ്പിക്കുന്നത് ഇങ്ങനെ: ”കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കാത്ത് ഭാഗ്യം”.
ഉമ്മറിന്റെ ഫേസ്ബുക്കിന്റെ പൂര്‍ണ രൂപം:
” പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി.
സബ് ജില്ല, ജില്ല തലങ്ങളില്‍ മികവ് തെളിയിച്ചവള്‍.
കഴിഞ്ഞ അഞ്ചാം ക്ളാസ്സ് മദ്രസ്സ പൊതു പരീക്ഷയില്‍ അഞ്ചാം റാങ്കുകാരി.
എന്നിട്ടും മദ്രസ്സയില്‍ നിന്നും ഈ വര്‍ഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ…?
(കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യം)”
പ്രതികരിക്കാൻ ഇവിടെ എഴുതുക: