തലശ്ശേരി: ബസ് ക്ലീനരുടെ പേഴ്സും മൊബൈലും തട്ടിയെടുത്ത തമിഴ് യുവാവിനെ സംഭവം നടന്ന് ഏതാനും സമയത്തിനകം സ്ഥലത്തെത്തിയ പോലീസ് സംഘം തൊണ്ടിമുതലോടെ പിടികൂടി. മധുര സ്വദേശിയും ഇപ്പോള്‍ നാദാപുരം കല്ലാച്ചിയിലെ ലക്ഷം വീട് കോളനിയില്‍ താമസക്കാരനുമായ പെരുമാള്‍ എന്ന പരമശിവമാണ് കസ്റ്റഡിയിലുള്ളത്. സ്വകാര്യ ബസ് ക്ലീനറായ വയനാട് സ്വദേശി അനീഷ് കുമാറിന്റെ പേഴ്സും വില കൂടിയ മൊബൈലുമാണ് നഷ്ടപ്പെട്ടത്. രാത്രി പത്തരയോടെ പുതിയ ബസ്സ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത ബസ് കഴുകുന്നതിനിടയില്‍ വെള്ളം തട്ടാതിരിക്കാന്‍ കുറച്ചകലെയായി സൂക്ഷിച്ചതായിരുന്നു പേള്‍സും മൊബൈലും. ജോലി കഴിഞ്ഞ് നോക്കിയപ്പോഴാണ് രണ്ടും നഷ്ടപ്പെട്ടതറിഞ്ഞത്. ബസ് കഴുകുന്നതിനിടയില്‍ ഒരു യുവാവ് സ്ഥലത്ത് ചുറ്റിപറ്റി നടന്നിരുന്നു. ഇയാള്‍ ധരിച്ച ഷര്‍ട്ടിന്റെ നിറം പോലീസിന് നല്‍കിയതാണ് പ്രതിയെ കണ്ടെത്താന്‍ സഹായകരമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: