ന്യൂദല്‍ഹി: ദല്‍ഹി ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഗവേഷണ വിദ്യാര്‍ഥി ഉമര്‍ ഖാലീദിനെ പുറത്താക്കിയ നടപടി ഉന്നതതല അന്വേഷണ സമിതി ശരിവെച്ചു. കനയ്യകുമാറിന് പതിനായിരം രൂപ പിഴചുമത്തിയതും ശരിവെച്ചിട്ടുണ്ട്.
2016 ഫെബ്രുവരി ഒന്‍പതിനായിരുന്നു സംഭവം. പാര്‍ലമെന്റാക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരു അനുസ്മരണച്ചടങ്ങിലാണ് രാജ്യവിരുദ്ധമുദ്രാവാക്യം മുഴങ്ങിയത്. ഇന്ത്യയെ ഞങ്ങള്‍ വിഭജിക്കുമെന്നുള്ള മുദ്രാവാക്യങ്ങള്‍ വരെ വിളിച്ചു. ഇതിന് നേതൃത്വം നല്‍കിയത് ഉമര്‍ ഖാലീദായിരുന്നു.
സംഭവം വലിയ വിവാദമാകുകയും എബിവിപി അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ ഇതിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു. തുടര്‍ന്ന് സര്‍വ്വകലാശാല അധികൃതര്‍ നിയോഗിച്ച അഞ്ചംഗ സമതിയാണ് ഖാലീദിനെ പുറത്താക്കിയതും കന്നയ്യക്കും മറ്റ് 13 വിദ്യാര്‍ഥികള്‍ക്കും പിഴ ചുമത്തിയതും. തുടര്‍ന്ന് ഇവര്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഉന്നതല സമതിയാണ്, അന്ന് സ്വീകരിച്ച നടപടികള്‍ ശരിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: