കൊച്ചി: സുപ്രീംകോടതികളിലെ കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഭുരിപക്ഷം കേസുകളിലും ഹാജരാകുന്നത് സ്വകാര്യ അഭിഭാഷകര്‍. ഇതുവഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഖജനാവിനുണ്ടാവുന്നത്. ഓരോ സിറ്റിംഗിനും സ്വകാര്യ അഭിഭാഷകര്‍ കൈപ്പറ്റുന്നത് ഒരു ലക്ഷം മുതല്‍ അഞ്ചര ലക്ഷം രൂപ വരെ.
അഡ്വക്കേറ്റ് ജനറല്‍ അടക്കം 160 ഓളം സര്‍ക്കാര്‍ അഭിഭാഷകരുണ്ടെങ്കിലും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെയാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഓരോ കേസിനും നിയോഗിക്കുന്നത്. സുപ്രീംകോടതിയില്‍ ഒരു സിറ്റിങ്ങിന് അഭിഭാഷകര്‍ വാങ്ങുന്ന തുകയേക്കാല്‍ ഇരട്ടിയോളം തുകയാണ് ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.
സര്‍ക്കര്‍ സംവിധാനവുമായി ബന്ധപ്പെട്റ്റ് വ്യക്തിപരവും സംഘടനാപരവുമായ കേസുകളും അഭിഭാഷകര്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഈ തുകയും സര്‍ക്കാര്‍ ചെലവില്‍ എഴുതി എടുക്കുന്നുവെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: