കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിനെ കൊന്നത് 15 അംഗ സംഘമെന്ന് എഫ്ഐആര്‍. ഇതില്‍ പതിനാല് പേരും ക്യാമ്പസിന് പുറത്തുള്ളവരാണ്. കറുത്ത ഫുള്‍ക്കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണ് കൊല നടത്തിയത്. അക്രമി സംഘം രണ്ടു തവണ ക്യാമ്പസ് പരിസരത്ത് എത്തിയിരുന്നു. ഒരു ചാനലാണ് എഫ്ഐആറിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.
രണ്ട് മുഹമ്മദുമാര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതില്‍ ഒരാള്‍ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. എന്നാല്‍ കേസില്‍ നേരിട്ട് ബന്ധമുള്ള ആരെയും പിടികൂടാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. പ്രതികളെ പലതരത്തിലും സഹായിച്ചവരാണ് ഇപ്പോല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. സംഭവ ദിവസം 12 പേരുടെ സാന്നിധ്യം കോളേജ് പരിസരത്ത് ഉണ്ടായിരുന്നതായി നീരീക്ഷണ ക്യാമറകളില്‍ വ്യക്തമായിട്ടുണ്ട്.
പുറത്ത് നിന്നുള്ളവരെ കോളേജിലേക്ക് കൊണ്ടുവന്നത് മുഹമ്മദാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊലയാളി ഉപയോഗിച്ച ആയുധം പുറത്തു നിന്നും കൊണ്ടുവന്നതാണെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: